Wednesday, June 12, 2013

നോവല് .............. ധാരണകള് ഇല്ലാത്ത ജീവിതം .......... രചന : ഫൈസല് പകല്കുറി

നോവല് " ധാരണകള് ഇല്ലാത്ത ജീവിതം ............!
രചന : ഫൈസല് പകല്കുറി

ഭാഗം : 1

അരുതാത്തത് ചെയ്യുമ്പോഴും മനസ്സ്
സന്ർഘർശങ്ങളാൽ വിമ്മിട്ട്പ്പെടുംപോഴും
ആരും കാണാതെ ഒറ്റയ്ക്കിരുന്നു കരയുകയാണ്
ഞാനിപ്പോള് .
ഭൂമിയുടെ നെറുകയില് പതിച്ച എന്റെ
കണ്ണുനീരിന്റെ നനവില് ഭൂമി ദേവി ദുഖിത
ആയിക്കാണും എന്ന അറിവ് ഉള്ളില് കിടന്നു
നീറി .
പുതിയതും പഴയതുമായ ദുഃഖങ്ങള്
സിരകളില് ചിത ഭ്രമം പടര്തുമോ എന്ന് ഭയന്നു .
യോഹന്ന നീയെനിയ്ക്ക് മാപ്പ് തരൂ . കഴിഞ്ഞ
മൂന്നു വര്ഷങ്ങളില് നിന്നെ ഞാന് മറന്നതല്ല .
മറക്കാന് എന്നെ മറ്റാരോ പടിയ്പ്പിയ്ച്ചതാണ് .
ഈ വേദനകളുടെ നാളുകള് എന്നാ -
എന്നില് നിന്നും വിട്ടകലുന്നതു . എല്ലാവരും മനസ്സിനെ
കുത്തി നോവിയ്ക്കാന് ശ്രമിയ്ക്കുന്നതേ , ഉള്ളൂ .
ഈ ജീവിതത്തില് അല്പ്പം ആശ്വാസം പകര്ന്നു
തന്നിട്ടുള്ളത് ആരാ ...?
ഓര്മയില് ഒരാള് മാത്രം ദൈവം ......! അത് കൊണ്ട് മാത്രം
അവനില് വിശ്വസിയ്ക്കുകയും - എല്ലാം അര്പ്പിയ്ക്കുകയും
ചെയ്യുന്നു .
സ്നേഹിയ്ക്കുന്നവരും സ്നേഹിയ്ചിരുന്നവരും
തന്റെ മാത്രമെന്ന് കരുതി യവരും എല്ലാം വെറും പൊയ്മുഖങ്ങള്
ആയിരുന്നു എന്ന് ഇപ്പോള് മമസ്സിലാകുന്നു .
സ്വാര്തത മാത്രം കൈമുതല് ആയവര്ക്ക് എപ്പോഴാ തന്നെയൊന്നു
ആശ്വസിപ്പിയ്ക്കാന് കഴിയുക .....?
******* ************ ***************
ഭാഗം : 2

നീര്മാതളത്തിന്റെ പൂവുകള് കൊഴിഞ്ഞു വീണു കിടന്ന
മുറ്റത്ത് ഉലാത്തി , ഉദിയ്ച്ചുയരുന്ന സൂര്യനെ നോക്കി ഓര്മ്മകള്
അയവിറക്കി .ചിന്തകള് ഇങ്ങനെയാകുംപോഴാനു താന് ഒറ്റയാന്
ആണെന്നും അരുമില്ലന്ന ബോധവും മനസ്സിനെ തളര്തുന്നത് .
കടമകള് വിജയകരമായി നിറവേറ്റിയും , യാത്ര അയപ്പുകളില്
വിങ്ങി പൊട്ടിയും ഇട നെഞ്ചില് ദുരന്തങ്ങള് വിതയ്ച്ചും വരാന്
പോകുന്ന ഒരു പേമാരിയുടെ തുടക്കമാണ് അതെന്നു അന്ന് താന് -
അറിഞ്ഞില്ല .
ഇപ്പോള് ഞാന് ഏകനാണ് .
തിമിര്താടിയ മലവെള്ള പാച്ചിലില് ഒലിയ്ച്ചുപോയത്
തന്റെ ഹൃദയമാണ് .മനസ്സാണ് .
നോവുകള് ഇടതടവില്ലാതെ അലട്ടിയപ്പോഴും , ഹൃദയം
കൊണ്ട് സ്നേഹിയ്ച്ചവരെ മറന്നപ്പോഴും ഞാന് എന്നില്
നിന്നും അകലുകയായിരുന്നു .
ഇല്ല , സ്വാര്ത്ഥ മോഹികളുടെ ഭൂവില് ഞാന് ഒരധിക പറ്റാണ് .
എന്റെ സ്നേഹത്തിലെ നിഷ്കളങ്കത മനസ്സിലാക്കുവാന് -
ആര്ക്കുമാവില്ല ........................................!
3
അനുവെന്ന തന്റെ മകളുടെ തിരിച്ചറിവും
ബോധവും ഇന്ന് വളര്‍ന്നു വലുതായിരിയ്ക്കുന്നു .
ഇനിയവള്‍ക്ക്‌ എന്റെ ആവശ്യമില്ല . അവളുടെ കാര്യങ്ങള്‍
നോക്കാന്‍ അവള്‍ക്കരിയാമെന്നു മുഖത്ത് നോക്കി
പറഞ്ഞതാണ് .
ശരിയാണ് , സരസ്വതി എന്ന തന്റെ ഭാര്യയുടെ
ശിക്ഷണത്തില്‍ അല്ല അവള്‍ വളര്‍ന്നതും പഠി യ്ച്ചതും .
അഗാധമായ സ്നേഹത്തിന്റെ നീര്ച്ചുഴിയിലിട്ടു
അവളെ വളര്‍ത്തിയ കാലത്തും , എനിയ്ക്ക് കഴുകു
മരം ചൂണ്ടി കാണി യ്ച്ചു തന്നവളാണ് അവള്‍ .
എല്ലാ കാലത്തും ഞാന്‍ ഒറ്റയാന്‍ .
സാരമില്ല , എന്റെ കുട്ടികാലതും അങ്ങനെ ആയിരുന്നു .
ഒരു തരം നഷ്ട ബോധം . ഇപ്പോള്‍ ഞാനറിയുന്നു - ഒരിയ്കലും
ചെയാന്‍ പാടില്ലാത്ത ഒരു തെറ്റിന്റെ ഉടമയാണ് താനെന്നു .
ദേശാടന പകുതിയില്‍ തന്റെ ജീവിതത്തിന്റെ പകുതി
കടം കൊടുത്ത യോഹന്ന എന്ന സ്പൈന്‍കാരി പെണ്‍കുട്ടി .
കുറ്റ ബോധം ഇപ്പോഴും അലട്ടി വേദനയുടെ രൂപത്തില്‍
നെഞ്ചില്‍ നിറഞ്ഞു കവിയുന്നു .

ഭാഗം : 4

ആര്‍ക്കും ആരെയും മനസ്സിലാക്കാന്‍
കഴിയാത്ത ഈ ഭൂമിയില്‍ ഞാനെന്റെ
മൌനത്തിന്റെ പുറന്തോട് പോളിയ്ക്കുകയാണ് .
കാലത്തിന്റെ കുത്തൊഴുക്കില്‍ പെടാതെ ഇത്രയും
നാള്‍ ഒഴുക്കിനെതിരെ നീന്തി കയറി വന്നു .
എല്ലാകാലത്തും മനുഷ്യന് അതിനു കഴിയില്ലലോ .
അതിപ്പോള്‍ മനസ്സിലാകുന്നു .പഴയ കാലതെയ്ക്കാല്‍
വേഗതയിലാണ് കാലത്തിന്റെ ഒഴ്ക്കിയ്പ്പോള്‍ .
എതിരെ നീന്തികയരുക എളുപ്പമല്ല .

ഇങ്ങനെയിരുന്നിട്ടു മണിക്കൂറുകളായി .
എഴുന്നെയ്റ്റു കുളിച്ചെന്നു വരുത്തി പുറത്തിറങ്ങി .
യാത്രകള്‍ , ലക്ഷ്യമില്ലാത്ത യാത്രകള്‍ ..............!
അനുവുമായി പിണങ്ങാർ ഉള്ള പ്പോഴൊക്കെ
സരസ്വതി കാലു പിടിയ്ക്ക്കാറുണ്ട് .
അവള്‍ കുട്ടിയല്ലേ .ക്ഷമിചൂടെ .
എല്ലാം സഹിയ്ക്കുകയും
ക്ഷമിയ്ക്കുകയും ചെയ്തു .
ഒരു തവണ യല്ല പല വട്ടം .
പക്ഷെ ഇനിയതാവില്ല .
മാപിനു അര്‍ഹയല്ല അവള്‍ .
അമ്മ പറയും പോലെ പുകഞ്ഞ കൊള്ളി
പുറത്തു .
ഒരിയ്ക്കലും അതിനു
കഴിയില്ലാന്നു കരുതിയതാണ് . സ്നേഹത്തിന്റെ അർഥം അറിയാത്തവർക്ക്
കൊടുക്കാന്‍ എന്റെ കയ്യില്‍ സ്നേഹവുമില്ല
ജീവിതവുമില്ല .അനുവിന്റെ ഭര്‍ത്താവ് പോലും
എന്നെയിപ്പോള്‍ വേർ തിരിയ്ക്കുന്നു .
അവള്‍ കാരണമാണ് .
ഞാന്‍ എന്ത് തെറ്റ ചെയ്തത് .
അമിതമായി സ്നേഹിയ്ച്ചു പോയത്
തെറ്റാണോ .
കുറ്റങ്ങള്‍ ചൂണ്ടി കാണിയ്ക്കുന്നതിനു ഇത്രയും വലിയ ശിക്ഷ തനിയ്ക്ക് തരാന്‍
അനുവിന് എങ്ങനെ കഴിഞ്ഞു .....?
കൊടുക്കുന്നതിന്റെ ഇരട്ടി സ്നേഹം തിരിയ്ച്ചു കിട്ടണമെന്ന
വാശിക്കാരി ആയിരുന്നു എന്റെ അമ്മ .
അത് കൊണ്ടാകാം , സ്നേഹം കിട്ടാതെ തലച്ചോറില്‍ രക്തം ഇരയ്ച്ചു
കയറി അമ്മ മരിയ്ച്ചതും .
അതിലാര്‍ക്കും ദുഖമില്ല .
അമ്മയെ എല്ലാരും മറന്നു.
അമ്മയുടെ മരണത്തില്‍ ഏറ്റം കൂടുതല്‍ ദുഖിയ്ച്ചത് താനാണ് .
അമ്മയില്ലാതെ എങ്ങനെ ജീവിയ്ക്കും എന്ന് സ്വപ്നം
കാണാന്‍ പോലും
കഴിയില്ലായിരുന്നു .
യാതാര്ത്യ ജീവിതം ഒരിയ്ക്കലും അന്ഗീകരിയക്കാന്‍
തനിയ്ക്കാവില്ല .
സ്വപ്നങ്ങള്‍ കണ്ടു ജീവിയ്ക്കുംപോഴൊക്കെ ആകെത്തുകയായ
ഏട്ടന്‍ പോലും ചീത്ത വിളിയ്ക്കുമായിരുന്നു " സ്വപനജീവി .........."
ആ സ്വപ്നങ്ങളുടെ നിറക്കൂട്ടില്‍ നിന്നും താനിന്നൊരു ചിത്രകാരനായി .സ്നേഹത്തിന്റെ
പ്രതീകം - അത് യോഹന്ന ആണെന്നും ഞാനിപ്പോള്‍ മനസ്സിലാകുന്നു .
ഫൈന്‍ ആര്‍ട്സ് കോളേജില്‍ നിന്നും ബിരുധമെടുതപ്പോള്‍
തന്നെ ടോരന്റൊയിലെ ചിത്ര പ്രദര്‍ശനത്തിലും പാരീസ് ചിത്ര കലാ അക്കാദമിയുടെ
പ്രദര്‍ശനങ്ങളിലും ഒരു തിളങ്ങുന്ന താരമായി മാറാന്‍ - ദൈവം കൂട്ട് നിന്നു .

വിവാഹ ശേക്ഷം സരസ്വതിയുമായി ബക്കിംഗ് ഹാം പലസിലും ഇറ്റലിയിലെ
ആര്‍ട് ഗാല്ലരിയിലും തന്റേതായ മികച്ച ചിത്രങ്ങള്‍ കാഴ്ച വയ്ച്ചു .
ഒടുവില്‍ - എല്ലാംതകര്‍ത്തെറിഞ്ഞു
മാറാല പിടിയ്ച്ചു കിടന്ന ചിത്രങ്ങള്‍ നോക്കി
കണ്ണുനീർ ഒലിപ്പിയ്ചു ഒരു കാലത്ത് , വീണ്ടുമൊരു ഉയിര്തെഴുന്നെല്‍പ്പിനു
കാത്തു .
പ്രായ പൂര്‍ത്തിയായ മകളുടെ ഭാവി സുരക്ഷിതമാക്കാന്‍................!
അത് സുരക്ഷിതമായപ്പോള്‍ തനിയ്ക്ക് നഷടമായത്
പ്രണയമാണ് - യോഹന്നയാണ് .
എല്ലാം മനസ്സിലൊതുക്കി മകളെ യാത്രയാകുമ്പോള്‍
ജീവിതമെന്ന കടല്‍ ആര്‍ത്തിരമ്പി അടുക്കുകയായിരുന്നു .
ഭയാനകമായ നിഴല്‍ രൂപങ്ങള്‍ പോലെ ..................!
ഭാഗം :5

സമയം അര്‍ദ്ധ രാത്രി .
എപ്പോഴാ ഈ ഇരുപ്പു തുടങ്ങീത്‌ .
ആഹാരം പോലും വേണ്ടാന്നു വയ്ച്ചോ .സരസ്വതി
ചോദിയ്ക്കുന്ന പോലെ തോന്നി . അവള്‍ തന്നെ പിരിഞ്ഞു
പോയിട്ട് ഇന്നേയ്ക്ക് ആറുമാസം തികയുന്നു . സരസ്വതി തന്നെ
സ്നേഹിയ്ചിരുന്നോ എന്ന് തനിയ്ക്ക് ഇപ്പോഴുമറിയില്ല .
അനുവുമായുള്ള ഇണക്കങ്ങളിലും പിണക്കങ്ങളിലും
സരസ്വതിയ്ക്ക് എന്നോട് അമര്‍ഷം ഉണ്ടായിരുന്നു .
എന്നെ മാത്രം തെട്ടുകാരനായി കാണാന്‍ നന്നെ ആഗ്രഹിയ്ചിരുന്നു അവള്‍ .
അതുകൊണ്ടാകണം അവളില്‍ നിന്നൊരു ഒളിയ്ചോട്ടം യോഹന്നയില്‍
അവസാനിയ്ച്ചതും .
പലരും നിര്‍ബന്ധിച്ചതാണ്‌ .ഒറ്റയ്ക്കുള്ള ഈ വാസം
അവസാനിപ്പിയ്ക്കാന്‍ , സത്യത്തില്‍ അനുവിനെ പേടിയ്ച്ചാണ്
ഈ ഏകാന്ത ജീവിതം . അവള്‍ക്കു പ്രത്യകിച്ചു ആരോടും സ്നേഹമില്ലന്ന
കാര്യം തനിയ്ക്ക് മാത്രമേ അറിയൂ .
അമ്മയുടെ മരണമരിഞ്ഞപ്പോള്‍ അവള്‍ എങ്ങനെയാവും പ്രതികരിയ്ച്ചത് .
സരസ്വതി മരിയ്ക്കുന്നതിന് ഒരാഴ്ച മുന്‍പാണ് ആണ് വിളിയ്ച്ചു അമ്മയോട് പറഞ്ഞത് .
" ഇവിടെ ഗള്‍ഫില്‍ ഭയങ്കര ചൂടാണ് .ശരീരമെല്ലാം ചൂട് കുരുക്കള്‍ പൊന്തുന്നു എന്ന് ......"
സരസ്വതി അത് കേട്ട് ക്ലരഞ്ഞു , തനിയ്ക്ക് ചിരിയാണ് വന്നത് .
അനുഭവിയ്ക്കട്ടെ . അമ്മയുടെ മരണം ഞാനാണ് വിളിയ്ച്ചു പറഞ്ഞത് .
എന്റെ ഗദ്ഗദ സ്വരം കേട്ടിട്ടാവണം അപ്പന്‍ വിക്ഷമിയ്ക്കരുത് എന്നവള്‍ പറഞ്ഞത് .
മരുമകന്റെ വിസ പുതുക്കല്‍ കാരണം വരവ് നടക്കില്ല എന്ന് പറയുമ്പോള്‍ അനുവിന്റെ
മനസ്സില്‍ എന്താവും ഉണ്ടായിരുന്നത് , പോയവര്‍ പോയില്ലേ ജീവിതം ഒന്നല്ലേയുള്ളൂ -
അങ്ങനെയാവും .
ഒറ്റ മകന്‍ ആദര്ശു ഹോസ്റലില്‍ നിന്നും എത്തിയപ്പോള്‍ അമ്മയെ കുളിപ്പിയ്ക്കാന്‍
എടുത്തിരുന്നു .അവന്റെ തേങ്ങല്‍ എന്റെ നിയന്ത്രണങ്ങളെ തെറ്റിയ്ച്ചു , മകനെ മാറോട് ചേര്‍ത്ത്
പോട്ടികരയുംപോള്‍ തന്റെ സരസ്വതി ഇനി ഒരമകളില്‍ മാത്രാണ് എന്നറിഞ്ഞു .

ഭാഗം : 6

സരസ്വതിയുടെ മരണം ഇപ്പോഴും മനസ്സില്‍ ചലനങ്ങള്‍
സൃഷ്ടിയ്ച്ചു കൊണ്ടിരുന്നു .
ഒരു സന്ധ്യയില്‍ ബോര്‍ഡില്‍ ഒരേകാന്ത വാസത്തിന്റെ
ചിത്രം വരയ്ച്ചു കൊണ്ട് നില്‍ക്കെ അകത്തുനിന്നും സരസ്വതിയുടെ വിളി കേട്ടു .
" ദേ , ഇങ്ങോട്ട് വന്നേ ............"
ഓടിക്കിത്യ്ച്ചു എത്തുമ്പോള്‍ അവള്‍ കിടക്കയില്‍ കിടന്നു പിടയുകയാണ് .
നെഞ്ച് വേദനിയ്ക്കുന്നു ഗാസായിരിയ്ക്കും അവള്‍ തന്നെ പറഞ്ഞു .
ആശുപത്രിയില്‍ പോകാന്‍ വിളിയ്ച്ചപ്പോള്‍ കോപം അടക്കി അവള്‍ പറഞ്ഞു .
"വേണ്ട ....."
തീരെ സഹിയ്ക്കാന്‍ കഴിയാതെ വന്നപ്പോള്‍ - ആശുപത്രിയില്‍ പോകാന്‍
സമദിയ്ച്ചു . അപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു .
ബോധരഹിതയായ അവള്‍ ആശുപത്രിയില്‍ എത്തുന്നതിനു മുന്നേ നിച്ചലയായി .
വിധിയെ തടുക്കാന്‍ ആര്ക്കാ കഴിയുക ..........?
ലഹരി തലച്ചോറില്‍ പടര്‍ന്നു കഴിഞ്ഞു . വിശപ്പ്‌
അധികമായുണ്ട് .അതുകൊണ്ടാകാം ഒരിയ്ക്കല്‍ ചിന്തിയ്ച്ചത്
വീണ്ടും മനസ്സിനെ മദിയ്ക്കുന്നത് .
കഴിയ്ക്കാന്‍ ഫ്രിഡ്ജില്‍ കാണുമെന്ന വിശ്വാസത്തില്‍ നടന്നു .
സരസ്വതി പോയതില്‍ പിന്നെ , അമ്ബികേച്ചിയുടെ വീട്ടില്‍ നിന്നാണ്
ഭക്ഷണം കൊണ്ടരുക .
അടുക്കള വാതില്‍ക്കല്‍ എത്തി ഒരു നിമിക്ഷം നിന്നു .
സരസ്വതി ഇരിയ്ക്കുന്ന വാതില്‍ പ്പടി .
സങ്കടം വന്നു .
ദൈവം എല്ലാം കൊടുക്കുകയും അതുപോലെ
മുഴുവന്‍ തിരിച്ചെടുക്കുകയും ചെയ്യുന്നു .
അനുവിന്റെ വിവാഹത്തിന് മുന്‍പ് എന്ത് തമാശയായിരുന്നു
ഈ വീട്ടില്‍ . പാരീസ്സിലെയും സ്പെയിനിലെയും ചിത്രങ്ങള്‍
വിറ്റു കിട്ടിയ കാശ് , പത്തു ലക്ഷത്തോളം രൂപ അനുവിന്റെ പേരില്‍
ബാങ്കില്‍ നിക്ഷെപിയ്ക്കുംപോള്‍ അവള്‍ , ബി ബി എ യ്ക്ക് അവസാന
വര്ഷം പടിയ്ക്കുകയായിരുന്നു
പിന്നെയാണ് ഈ പ്രൊപോസല്‍ വന്നതും എല്ലാം ദൃതിയില്‍
നടത്തിയതും .
കളിയും ചിരിയും ബഹളങ്ങളും നിറഞ്ഞു നിന്ന മുതെടത്
ശിവന്‍ നായരുടെ വീട് ഗൌരവം മുറ്റി നിന്ന വീടായി മാറിയത്
അനുവിന്റെ വിവാഹ ശേക്ഷമാണ് .
മനസ്സിന് വിഭ്രാന്തി പരത്തി യോഹന്നയുടെ ഓര്‍മകളും , അനുവിന്റെ
യാത്ര അയപ്പും കൂടി കഴിഞ്ഞപ്പോള്‍ ഭയ വിഹ്വലതയുടെ ദിവസങ്ങള്‍ എണ്ണി , തീര്‍ത്തു .
അതുകഴിഞ്ഞ് ഭാര്യയുടെ മരണം .

പക്ഷെ അപ്പോഴും അഭയം യോഹന്നയുടെ ചിത്രങ്ങളും ആ ഓര്‍മകളും
വീണ്ടും ജീവിയ്ക്കാന്‍ ഒരു പ്രേരണ തന്നു .
സ്നേഹത്തിന്റെ മൂര്‍ത്തീ ഭാവമായ യോഹന്ന .....!
എങ്ങനെ ഉറങ്ങിയെന്നോ എപ്പോ ഉറങ്ങിയെന്നോ
ഓര്‍മയില്ല .അത്രയേറെ മദ്യപിച്ചിരുന്നു , കഴിഞ്ഞ
രാത്രി .ഉമ്മറത്തെ ചാര് കസാലയില്‍ അമര്‍ന്നിരുന്നു -
ആകാശത്തെ നോക്കി .അവിടെ നിറയെ കാര്മെഘങ്ങളാ ണ് .
മഴക്കാലം മനസ്സ് പോലെ . ഒരു സിഗരറ്റിനു തീ പിടിപ്പിയ്ച്ചു -
പുകയൂതി .
ഇയ്യിടെയായി പത്രം വായിക്കാറെ യില്ല .എല്ലാറ്റിനും ഒരു മടുപ്പ് .
ആദര്‍ശിന് ഇനി ഒരു വര്ഷം കൂടിയുണ്ട് . അത് കഴിഞ്ഞാല്‍ അവനു അവന്റെ
വഴി . ജീവിതം ഒരു ചൂതാട്ടത്തിന്റെ ശൈലിയില്‍ ആയ കാലത്ത് ബരോടയിലെ
കോളേജിലെ ജോലി കളഞ്ഞു മക്കളെ പടിയ്പ്പിയ്ക്കാന്‍ നാട്ടിലെതിയതാണ് .
അത് കൊണ്ടാകാം അവര്‍ ഈ നിലയില്‍ എത്തിയതും .
ആദര്‍ശു പഠിയ്ക്കാന്‍ മിടുക്കന്‍ .അപ്പനോട് എന്നും ഭയ ഭക്തി ബഹുമാനം .
അനുവിനെയാണ് അവനു ഏറെ ഇഷ്ടം , ഒന്നിയ്ച്ചു കളിച്ചു വളര്‍ന്നു സഹോദര സ്നേഹത്തിന്റെ
അര്‍ത്ഥമറിഞ്ഞവര്‍ ..............!

ഭാഗം : 7

ഇപ്പോള്‍ പ്രഭാതങ്ങള്‍ക്ക് പ്രസക്തി ഇല്ലാതായിരിയ്ക്കുന്നു .
വെളിച്ചം ദുഃഖം ആണെന്നും ഇരുള്‍ ഒറ്റപ്പെടലിനു നല്ല - കാലമാണെന്നും അറിഞ്ഞിരിയ്ക്കെ
ഒരേകാന്ത വാസം .
ഇപ്പോള്‍ അനുവും ഭര്‍ത്താവും വിളിയ്ക്കാരെയില്ല
എല്ലാം നഷ്ടപ്പെടുന്നു .മുന്‍പൊക്കെ നഷ്ടപെടലുകളില്‍
ഏറെ വേദനിയ്ചിരുന്നു . ഇപ്പോള്‍ അതൊക്കെ മാറി ഇപ്പോള്‍
ഒരുതരം മൌനം മാത്രം . ഒരാളുടെ ജീവിതത്തില്‍ എല്ലാം നഷ്ടപ്പെടലുകള്‍
മാത്രമാകുമ്പോള്‍ അതിനെ നേരിടാനുള്ള തന്റേടം കൂടി ദൈവം കൊടുത്താല്‍
നന്ന് .
ഈ ഇരിപ്പില്‍ സരസ്വതി ഉണ്ടായിരുന്നെങ്കില്‍ നാല് ചായ കിട്ടിയേനെ .
ഇനിയൊരിയ്ക്കലും ആ ദിനങ്ങള്‍ ഒന്നും മടക്കി കിട്ടില്ലാന്നും , താനിങ്ങനെ എല്ലാവര്ക്കും
ഒരധിക പറ്റായി ഒടുങ്ങുമെന്നും ശിവന്‍ നായര്‍ മനസ്സിലാകുന്നു ………!
ആദ്യവും അന്ത്യവുമില്ലാത്ത ചിന്തകള്‍ . വേണ്ട ഇനി തീരുമാനങ്ങള്‍എടുക്കേണ്ട സമയമാണ് .
യോഹന്ന , അവളെ ഒരു നോക്ക് കാണാനും
മാപ്പ് പറഞ്ഞു ഒരു ജീവിതം കൊടുക്കാനും മനസ്സില്‍ മോഹമുദിയ്ക്കുന്നു .
ഒരൊറ്റയാന്റെ മനസ്സ് ഇങ്ങനെ കൊതിയ്ക്കുന്നതില്‍ തെറ്റില്ല .
പക്ഷെ സ്വാര്തത പാടില്ലാന്ന ദൈവ വചനം തെട്ടിയ്ച്ചു കൊണ്ടുള്ള
യാത്രയാണ് തനിയ്ക്കിപ്പോള്‍ .എല്ലാം ഇട്ടെറിഞ്ഞു തന്റെ കൂടെ ഇറങ്ങിപുറപ്പെടാന്‍ തയ്യാറായ
ഒരു യൂറോപ്പ്യന്‍ പെണ്‍കുട്ടിയുടെ കിനാവുകളെ തകര്തവാനാണ് താന്‍ .കഴിഞ്ഞ
മൂന്നു വര്‍ഷങ്ങളില്‍ തീ തിന്നും , മക്കളുടെ ഭാവി നോക്കിയും സഖിയുടെ ഇഷ്ടങ്ങള്‍ക്ക്
മുന്‍ തൂക്കം കൊടുത്തും കടപ്പാട് നിറവേറ്റി .
ആ നിരവേറ്റ ലില്‍ നഷ്ടമായത് ഹൃദയമാണ് . ലോകം അറിയപ്പെടുന്ന ഒരു ചിത്രകാരന്റെ
കുഞ്ഞു മനസ്സും . എല്ലാം കലങ്ങി തെളിഞ്ഞപ്പോള്‍ തന്റെ പ്രിയ സഖിയും , അതിലേറെ
പ്രിയ കാമുകിയും നഷ്ടപ്പെട്ടു കഴിഞ്ഞ ബോധം ചിന്തകളില്‍ ഭയം വിതയ്ച്ചു .
ഇനി അതുണ്ടാവരുത് . യോഹന്നയുടെ താഴോട്ടു പിന്നിയിട്ട മുടിയിഴകളും പൂച്ചകണ്ണും ........മധുരം
കിനിഞ്ഞ ആ നാളുകളിലേയ്ക്ക് ഒരു വട്ടം കൂടി മനസ്സ് പായിച്ചു .

8

സ്പെയിനിലെ മാഡ്രിഡിലില്‍ ഒരു പ്രദര്‍ശനം തരപ്പെടുത്തിയത്
ബരോടയില്‍ നിന്നായിരുന്നു . കൊളെജിലെ രണ്ടു മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പം .
അത് ഒരു ജനുവരിയില്‍ . വിമാനത്തില്‍ വയ്ച്ചു തന്നെ നല്ല പണിയും തലവേദനയും
അനുഭവപെട്ടിരുന്നു . മദ്യത്തിന്റെ കൂടുതല്‍ കൊണ്ടാകാം എന്നു കരുതി .
പക്ഷെ അവിടെ ഹോട്ടലില്‍ തങ്ങി വൈകിയപ്പോള്‍ സന്ഘാടകര്‍ തന്നെ ആശുപത്രിയില്‍
എത്തിയ്ച്ചു , പിന്നെ മൂന്നമത്തെ ദിവസം പ്രദര്‍ശനം തുടങ്ങുന്നു .അതിനു മുന്‍പ് ആശുപത്രി വിടണം
എന്ന നിര്ധെശതോടെ .
യോഹന്നയെ ആദ്യം കാണുന്നതും പരിചയ പെടുന്നതും

അവിടെ വച്ചാണ് .കേരള തനിമയോടെ രോഗികളെ കണ്ടു
ചിരിയ്ച്ചും കുഷലാന്നെക്ഷണം നടത്തിയും പാറി പറന്നു
നടന്ന യോഹന്ന എന്ന നേഴ്സ് .
ആദ്യ ദിവസം തന്നെ അവളുമായി നല്ല അടുപ്പത്തിലായി .
ശിവനെന്ന ചിത്രകാരന്റെ പരിച്ചയപെടുതലുകളില്ലാതെ
അവള്‍ക്കു തന്നെ കുറിയ്ച്ചു അറിയാം എന്ന് പറഞ്ഞപ്പോള്‍
അല്ഫുതപ്പെട്ടു .
അങ്ങനെയാണ് കലാകാരന്മാര്‍ തമ്മിലുള്ള ബന്ധം . അവളും നല്ല വണ്ണം
വരയ്ക്കുമെന്നും ബറോഡ ഫൈന്‍ ആര്‍ട്സ് കോളജില്‍ വന്നിട്ടുണ്ട് എന്ന
അറിവും വല്ലാതെ അവളിലേയ്ക്ക് ആകര്ഷിയ്ച്ചു .
ആശുപത്രിയിലെ രണ്ടു ദിവസങ്ങള്‍ രാത്രിയും പകലും സുഹൃത്തുക്കളോടൊപ്പം
കളിയും ചിരിയുമായി അവള്‍ എന്റെ മനസ്സിലേയ്ക്ക് കടന്നു കയറുക ആയിരുന്നു .

9

ആശുപത്രി വിടുമ്പോള്‍ പ്രദര്‍ശന ഹാളിലെയ്ക്കുള്ള പാസും
ശരിയാക്കി കൊടുത്തു യാത്ര പറഞ്ഞു .
പക്ഷെ അന്ന് രാത്രി അവള്‍ ഹോട്ടലില്‍ വന്നു കണ്ടപ്പോള്‍
എല്ലാം മറന്നു " യോഹന്ന നിന്നെ എനിയ്ക്ക് ഇഷ്ടമാണ് എന്ന്
പറയണമെന്ന് തോന്നി പക്ഷെ കിട്ടിയില്ല .അവള്‍ പറഞ്ഞു -
"ശിവ് പത്തു ദിവസത്തെ ലീവ് എടുത്തു .
പ്രദര്‍ശനത്തിനു ഞാനുമുണ്ട് "
ഭാഗ്യമായി , സ്പാനിഷ്‌ ഭാക്ഷ കൈ കാര്യം ചെയ്യുന്ന യോഹന്ന
കൂടിയുണ്ടെങ്കില്‍ എളുപ്പമായി .
" ഹോ , താങ്ക്സ് യോഹന്ന …..”
കിടക്കയില്‍ തന്റെ അടുത്ത് വന്നിരുന്നു
നല്ല ഒഴുക്കില്‍ ഇഗ്ലിഷ് സംസാരിയ്ക്കുന്ന യോഹന്നയെ
കണ്ണിമയ്ക്കാതെ നോക്കിയിരുന്നു . സ്നേഹിയ്ച്ചാല്‍
ഹൃദയം പോലും കൊടുക്കാന്‍ മടി ഇല്ലാത്തവരാണ്
യൂറോപ്യന്‍ പെണ്‍ കുട്ടികള്‍ . ഇരുപത്തി അന്ചോട്
അടുക്കുന്ന പ്രായമുള്ള യോഹന്നയെ -
പതിയെ തന്നോട് ചെര്തിരുതി . അവള്‍ എതിര്‍ത്തില്ല . ചിരിയ്ച്ചു .
പിന്നെ പറഞ്ഞു " ശിവ് , ഐ ലൈക്‌ യു "
മനസ്സില്‍ പൂത്തിരി കത്തിയമര്‍ന്നു . സ്നേഹത്തിന്റെ തലോടല്‍ -
ഇത്ര സുഖ പ്രദ മോ ...........?
10
പ്രദര്‍ശന നഗരിയിലെ തന്റെ ചിത്രങ്ങള്‍ക്ക് മുന്നില്‍
സപാനിഷ് ഭാക്ഷയില്‍ കവിത രചിയ്ക്കുന്ന പെണ്‍കുട്ടിയെ
കണ്ടവര്‍ സൂക്ഷിയ്ച്ചു നോക്കി . യോഹന്ന ചൂളാതെ നിന്ന്
കച്ചവടങ്ങള്‍ ഉറപ്പിയ്ക്കുംപോള്‍ , കൊണ്ട് പോയ ചിത്രങ്ങളില്‍
ഏറെയും കഴിഞ്ഞ്ജിരുന്നു .
കൂട്ടുകാര്‍ അത്ഫുതതോടെ അവളെ നോക്കി ചിരിയ്ച്ചു .
ഡോള രിന്റെ മൂല്യം കണക്കു കൂട്ടി അവള്‍ ചിരിയ്ച്ചു .
വീട്ടിലേയ്ക്ക് പോകാതെ പത്തു ദിവസവും യോഹന്ന തന്നോടൊപ്പം
ഹോട്ടലില്‍ ഉണ്ട് ഉറങ്ങി .
ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോക്ഷിച്ച നാളുകള്‍ .
പത്തു രാത്രിയും പത്തു പകലുകളും തമ്മിലറിയാനും , അടുക്കുവാനും
ബാക്കി ഒന്നുമില്ലാതെ പരസ്പരം പങ്കുവയ്ക്കാനും അവള്‍ മുന്‍ കയ്യെടുതപ്പോള്‍
മനസ്സില്‍ സ്നേഹത്തിന്റെ പ്രണയത്തിന്റെ തുരുത് സൃഷ്ട്ടിയ്ച്ചു .
യോഹന്ന നീ എന്റെതാണ് , അവളുടെ കരം ഗ്രഹിയ്ച്ചു ചെവിയില്‍ മന്ത്രിയ്ച്ചു .
മടക്ക യാത്രയ്ക്ക് മുന്‍പ് ഒരു രാത്രിയില്‍ അവളും താനും കൂടി നില്‍ക്കുന്ന ഒരു ചിത്രം
ഭംഗിയായി വരച്ചു തീര്‍ത്തു യോഹന്നയ്ക്ക് കൊടുത്തു .
അത് രണ്ടും കൈകളും നീട്ടിയവള്‍ വാങ്ങുമ്പോള്‍ കണ്ടു ആ കണ്ണുകള്‍ നിറയുന്നതും -
തുള്ളികള്‍ ഒലിയ്ച്ചു ചുവന്ന കവിള്‍ത്തടങ്ങളിലൂടെ താഴേയ്ക്ക് വീണു തകരുന്നതും .

ഭാഗം :11

വിഷാദങ്ങളും തേങ്ങലുകളും നിറഞ്ഞു നിന്ന ആ ദിനം
അങ്ങനെ വന്നെത്തി . മടക്ക യാത്ര .അത് യോഹന്ന ഒട്ടും പ്രതീക്ഷിച്ചു
കാണില്ല .സ്വന്തം വീടും അവിടെ മമ്മ മാത്രേ ഉള്ളുവെന്നും - നമുക്ക് അവിടെ
താമസിയ്ക്കാം എന്നും യോഹന്ന പറഞ്ഞു .അതിനു മറുപടി മൌനം മാത്രമായിരുന്നു
തന്നില്‍ നിന്നും .എങ്കിലും അവള്‍ കിനാവ്‌ കണ്ടിരിയ്ക്കാം - ഒന്നിച്ചു ജീവിയ്ക്കുന്ന
ദിവസങ്ങള്‍ .
പക്ഷെ തനിയ്ക്കോ - അതവള്‍ക്ക റിയില്ല , തന്റെ രണ്ടു കാലിലും ചങ്ങലയിട്ടു
ബന്ധിചിരിയ്ക്കയാനെന്ന കാര്യം .
ആ ചങ്ങലയുടെ ഒരറ്റം കേരളത്തിലെ ഗ്രാമതിലാണെന്നും .
മാറില്‍ കിടന്നു കരയുന്ന യോഹന്നയെ പിടിയ്ച്ചു മാറ്റി അവളെ സാന്ത്വനപ്പെടുത്തി .
" ഐ വില്‍ കം ബാക്ക് യോഹന്ന ............"
കരഞ്ഞു കലങ്ങിയ കണ്ണുകളോടെ വിമാന താവളത്തില്‍ നിന്ന് കൈ വീശുന്ന ആ മുഖം ഇപ്പോഴും
ഒര്മിയ്ക്കുന്നു . എന്നിട്ട് എന്താണുണ്ടായത് .
കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ ചത്തും ജീവിയ്ച്ചും ഇവിടവരെ എത്തി .
ശിവന് ഇതാണ് ജീവിതം . പണ്ടേ ഒറ്റയാന്‍ -ചുറ്റും നിറയെ ആളുകള്‍ ഉള്ള പ്പോഴും ഏകനായി .....!
വീടിന്റെ മുന്‍വശത്ത് കാര്‍ നിന്ന ശബ്ദം കേട്ട് ആദര്‍ശ് ഇറങ്ങി വന്നു .
അപ്പ നല്ല കോളില്‍ ആണ് , കയ്യിലിരുന്ന പാര്‍സല്‍ വാങ്ങി അപ്പയെ പിടിയ്ച്ചു
മുന്‍വശത്തെ മുറിയില്‍ കൊണ്ടു ഇരുത്തി .
അപ്പാ , എന്തിനാ ഇങ്ങനെ കുടിയ്ക്കുന്നത് . " മോന്റെ ചോദ്യം കേട്ട് ചിരിയ്ച്ചു .
ഞാന്‍ ഒന്ന് ഫ്രഷ്‌ ആയി വരാം മോന്‍ ഭക്ഷണം എടുത്തു വയ്ചോളൂ . ശിവന്‍ കുളി മുറിയിലേയ്ക്ക്
നടന്നു . പാവം അപ്പന്‍ , എന്താവും ഇങ്ങനെആയത് . ഒരു പക്ഷെ അമ്മയുടെ മരണം പാവത്തിനെ
വല്ലാതെ വേദനിപ്പിയ്ച്ചു കാണും . മുന്‍പും അപ്പ കുടിയ്ക്കുമെങ്കിലും ഇത്ര കൂടുതല്‍ ഇല്ലായിരുന്നു .
ഒരു സ്പാനിഷ് നര്സിന്റെ കാര്യം പറഞ്ഞു അമ്മ ഇടയ്ക്കിടെ വഴക്കിടും .അന്ന് അപ്പ നല്ല വണ്ണം
കുടിയ്ക്കും . എന്നാലും അമ്മയുടെ മരണം അപ്പയ്യ്ക്ക് താങ്ങാനായില്ല .അതാവും .
കുളി കഴിഞ്ഞു വന്ന അപ്പയ്ക്ക്‌ ഭക്ഷണം വിളമ്പി ആദര്‍ശ് ഇരുന്നു . അപ്പയ്ക്ക്‌ എതിരെ ഇരുന്നു കഴിയ്ക്കുമ്പോള്‍
കണ്ണുകള്‍ നിറഞ്ഞു . അമ്മ ഉണ്ടായിരുന്നെങ്കില്‍ . അപ്പോഴേയ്ക്കും ശിവന്‍ നായര്‍ പറഞ്ഞു തുടങ്ങി .
" മക്കളെ അച്ഛന്റെ ഒരു യാത്ര . അത് ആവശ്യമാണ്‌ എന്ന് ഇപ്പോള്‍ തോന്നി , മോന്‍ -
വിഷമിയ്ക്കരുത് "
ആദര്‍ശ് അത് കേട്ട് ഞെട്ടി .
" അപ്പയെങ്ങോട്ടാ , എന്നെ ഒറ്റയ്ക്ക് വിട്ടു "
'' മോനറി യാമല്ലോ അച്ഛന്‍ ഒരു കലാകാരനാണ് . പമിതികള്‍ ഇല്ലാത്ത യാത്രകള്‍ , ബന്ധങ്ങള്‍ , ബന്ധനങ്ങള്‍
ഇവയൊക്കെ അവന്റെ ശാപമാണ് . ഒരിയ്ക്കല്‍ കൊടുത്ത ഒരു വാക്ക് നിറവേറ്റാനുള്ള സമയം അടുത്തു .
അത് അപ്പയുടെ സ്വകാര്യ ദുഃഖം . ഇന്ന് എനിയ്ക്ക് തുനയാകെണ്ടാവള്‍ സുഖമായി മണ്ണില്‍ ഉറങ്ങുന്നു . പിന്നെ ഇനി
അപ്പയ്ക്ക്‌ ചിന്തിയ്ക്കാന്‍ മോനും ആ പഴയ പാവം പെണ്‍കുട്ടിയും മാത്രം . അവള്‍ യോഹന്ന ......."
ഒറ്റ ശ്വാസത്തില്‍ അപ്പ ഇത് പറയുമ്പോള്‍ , ആദര്‍ശ് തരിച്ചിരുന്നു .
തനിയ്ക്ക് എല്ലാം നഷ്ടപ്പെടുന്നു .ഇനി ബാക്കിയുള്ളത് അപ്പയാണ് . ഈ വിധിയെ എന്ത് പേരിട്ടാ വിളിയ്ക്കുക .
ആഹാരം കഴിയ്ച്ചു നിര്‍ത്തുമ്പോള്‍ അപ്പ പറഞ്ഞു .
" മോനെ നിനക്ക് എന്നും അപ്പയുണ്ടാവും , നിന്റെ അമ്മയെ പോലെ സ്നേഹിയ്ക്കുന്ന -
യോഹന്നയും . കോഴ്‌ സു കഴിഞ്ഞു മോനെ അപ്പ കൊണ്ട് പോകും . മറ്റൊന്നും ഇപ്പോള്‍ ചിന്തിയ്ക്കണ്ട ........"
എഴുന്നേറ്റു കൈകഴുകി - മുറിയിലേയ്ക്ക് നടന്നപ്പോള്‍ തേങ്ങല്‍ അടക്കാന്‍ കഴിഞ്ഞില്ല അവനു .
മുറി പൂട്ടി കിടക്കയിലേയ്ക്ക് വീണു .
എന്റെ ദൈവമേ എന്തിനാ ഞങ്ങളെ ഇങ്ങനെ പരീക്ഷിയ്ക്കുന്നത് . അവന്‍ അറിയാതെ വിളിയ്ച്ചു .
അപ്പോഴും ബാക്കി വന്ന വിസ്കിയുടെ രുചി നുണഞ്ഞു ശിവന്‍ നായര്‍ ബോധമയ്റ്റ് , മേശമേല്‍ കമഴ്ന്നു കിടക്കുകയായിരുന്നു .

ഭാഗം :12

കട്ടിലിന്റെ തലയ്ക്കല്‍ തലയണ എടുത്തു വയ്ച്ചു ആദര്‍ശ് കിടന്നു .
കരഞ്ഞു കലങ്ങിയ കണ്ണുകള്‍ വീര്തിരിയ്ക്കുന്നു . അമ്മ ഉണ്ടായിരുന്നെങ്കില്‍
അപ്പാ ഇങ്ങനെയാകില്ലായിരുന്നു . അനുവിന്റെ യാത്രയും വിവാഹ ശേക്ഷമുള്ള
പ്രശ്നങ്ങളും അപ്പായുടെ മാനസ്സിക നില തകര്‍ത്തു .
പാവം അപ്പ , എന്ത് മാത്രം സ്നേഹിയ്ചിരുന്നു മക്കളെ . തന്നോടുള്ള സ്നേഹം ഇപ്പോഴും
മനസ്സിനുള്ളില്‍ സൂക്ഷിയ്ക്കും ,പക്ഷെ അനുവിനോട് അത് തുറന്നു കാട്ടുകയും ചെയ്തു .
അവളുടെ അപ്പായോടുള്ള സമീപനം , വളരെ വേദനിപ്പിയ്ക്കുന്നതാണ് .
അമ്മാവും പലപ്പോഴും അവള്‍ക്കു ഉപദേശം കൊടുത്തിരുന്നു പക്ഷെ മാറാന്‍ അവള്‍ തയ്യാറായില്ല .
കലുഷമായ മനസ്സ് ഒരു ഒളിയ്ചോട്ടതിനു തുനിയുന്നു എങ്കില്‍ തനിയ്ക്ക് എതിര്‍പ്പില്ല . അപ്പ രക്ഷപെടട്ടെ .
സ്പെയിനിലെയ്ക്ക് ഉള്ള യാത്ര അപ്പയ്ക്ക്‌ ജീവിതം കൊടുക്കുന്നു
എങ്കില്‍ സന്തോക്ഷമേയുള്ളൂ . ഒരു നൂറ്റാണ്ടു അനുഭവിയ്ക്കാനുല്ലതൊക്കെ
അപ്പ ഇത്ര വേഗം അനുഭവിയ്ച്ചു .
ആര്‍ക്കും ആരോടും കടപ്പാടില്ലാത്ത ഈ കലികാല ജീവിതത്തില്‍ അപ്പയെ പോലുള്ളവര്‍
തീ തിന്നുകയാണ് . ഒരു കലാകാരന്റെ പതനം കാണാന്‍ ഈ മകന് ആഗ്രഹമില്ല .
അതെ നാളെ അപ്പായോടത് തുറന്നു പറയണം .
എന്റെ കാര്യം ഓര്‍ത്തു അപ്പ വിഷമിയ്ക്കരുത് .
നന്നെ ഇരുട്ടിയെന്നു തോന്നുന്നു .
കതകു തുറന്നു ഡൈനിങ്ങ്‌ ഹാളിലേയ്ക്ക് നടന്നു . തീന്‍ മേശമേല്‍
തല കുത്തി കിടക്കുകയാണ് അപ്പ . സങ്കടം വന്നു ,
" അപ്പാ ...എഴുന്നേല്‍ക്കൂ " .പതിയെ അപ്പയെ പിടിയ്ചെഴുന്നെല്‍പ്പിയ്ച്ചു
കിടക്ക മുറിയിലേയ്ക്ക് നടന്നു .സ്വബോധമില്ലാതെ അപ്പ എന്തൊക്കെയോ പിറുപിറുത്തു
കൊണ്ടിരുന്നു . കട്ടിലില്‍ കിടത്തി ലൈറ്റ് അണച്ച് മടങ്ങുമ്പോള്‍ സങ്കടം
സഹിയ്ക്കാനായില്ല , ദൈവമേ ഇങ്ങനെയും ഒരു ജീവിതമോ .
13
ആദര്‍ശ് കണ്ണ് തിരുമ്മി . മണി ഇപ്പോള്‍ എട്ടു .
ചാടി എഴുന്നേറ്റു .
അപ്പയുടെ കാര്യമെന്തായോ .നല്ല ഉറക്കമായിരുന്നു .
ദൃതിയില്‍ നടന്നു ഉമ്മരതെയ്ക്ക് . നോക്കുമ്പോള്‍ അവിടെ അപ്പാ പത്രവുമായി .
ഗുഡ് മോര്‍ണിംഗ് അപ്പ "
അപ്പ യും സുപ്രഭാതം പറഞ്ഞു .
മക്കളെ ചായ മേശമേല്‍ ഉണ്ട് . കുടിയ്ച്ചു റെഡി ആകൂ .നമുക്കൊന്ന് പുറത്തു
പോയി വരാം ."
അപ്പ നല്ല മൂടിലാണ് , കുളി മുറിയിലേയ്ക്ക് നടക്കുമ്പോള്‍
മനസ്സിലോര്‍ത്തു .എന്റെ അപ്പ എത്ര പ്രശസ്തനാണ് .എന്നിട്ടും ഇങ്ങനെ ചടഞ്ഞു കൂടി
മക്കളും കുടു മ്ബവുമായി . തങ്ങളുടെ ഭാഗ്യമാണ് .
അല്ലേല്‍ ഇന്ന് അപ്പ കാണില്ലായിരുന്നു . അമ്മ അത്രയേറെ കണിശ കാരിയും സ്നേഹമുള്ളവളും -
ആയിരുന്നു .
അനു അപ്പയെ ഒരുപാട് സ്നേഹിയ്ക്കയും
അതുപോലെ തന്നെ വിഷമിപ്പിയ്ക്കുകയും ചെയ്തിരുന്നു .
പോട്ടെ അതൊന്നും ഇനി ഒരമയില്‍ വരരുത് . തണുത്ത വെള്ളത്തില്‍
സുഖ പ്രദ മായ ഒരു കുളി .
കുളി കഴിഞ്ഞു റെഡി ആയി നോക്കുമ്പോള്‍ അപ്പ പോകാന്‍ പക്കത്തില്‍ നിന്ന് ചിരിയ്ക്കുന്നു .
" റെഡി അല്ലെ മോനെ "
എസ് അപ്പ "
വാതില്‍ പൂട്ടി പുറത്തിറങ്ങിയപ്പോള്‍ അപ്പ വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തിരുന്നു .
അപ്പയോടൊപ്പം ഉള്ള യാത്രകള്‍ തനിയ്ക്ക് ഇഷ്ടാണ് . അത്രയേറെ എന്ജോയ്‌ ചെയ്യുന്ന യാത്രകള്‍ ,
തമാശകള്‍ , കഥകള്‍ അങ്ങനെ അപ്പ ഒരു ജോകര്‍ ആകുന്നു .
വണ്ടി സ്പീട് ആയി തുടങ്ങിയപ്പോള്‍ മെല്ലെ തുടക്കമിട്ടു
" അപ്പ സ്പെയിനിലെയ്ക്ക് പോകണം , എന്റെ കാര്യമോര്‍ത്തു വിഷമിയ്ക്കരുത് ''
അത് കേട്ട് അപ്പ ഞെട്ടിയെന്നു തോന്നി .
മൌനിയായി ഇരുന്നു ചിരിയ്ക്കുന്ന അപ്പ യുടെ മുഖം വിവര്നമാകുന്നതും
എന്തോ പറയാന്‍ തയ്യാരെടുക്കുന്നതായും കണ്ടു . പ്രാര്തിയ്ച്ചു , ദൈവമേ അപ്പ സമ്മതിയ്ക്കണേ .
ഒരു ജീവിതമെങ്കിലും കരയ്ക്കണ യട്ടെ , തന്റെ അപ്പ തന്റെ മാത്രം അപ്പ .....

ഭാഗം : 14

ശിവന്‍ നായര്‍ ചിന്തിയ്ച്ചു ഇങ്ങനെ , തന്റെ മകന്‍ ഇപ്പോള്‍ തന്നെകാല്‍
വലുതും വിശാലവുമായ മനസ്സിന്റെ ഉടമയാണ്
എന്ന അറിവ്
സന്തോക്ഷമുണ്ടാക്കി . മക്കള്‍ അങ്ങനെ തന്നെ വേണം .മാതാ പിതാക്കളുടെ
മനസ്സറി യുന്നവര്‍ , അതിനു സ്നേഹമുണ്ടങ്കിലെ കഴിയൂ .
മോന് ഇഷ്ടമുള്ള വസ്ത്രങ്ങള്‍ , ഭക്ഷണം ഇതൊക്കെ പറയാതെ വാങ്ങി കൊടുത്തു .
പിന്നെ ഒരു ഫിലിമിനു നിര്‍ബന്ധിയ്ച്ചു കൂട്ടി കൊണ്ട് പോയി .
ജോണ്‍ കാര്പെന്ടരുടെ മൂവികള്‍ തന്നെപോലെ തന്നെ മോനും ഇഷ്ടാണ് . അത് തന്നെ ഉള്ള തിയേറ്ററിലാണ്
എത്തപ്പെട്ടതും . ഇപ്പോള്‍ മനസ്സും , ഹൃദയവും തനുതിരിയ്ക്കുന്നു .
എന്തോ ഒരു ഉന്മാദ ഭാവം . ഇങ്ങനെ ഒരു മകനെ കിട്ടിയതിലുള്ള അഹമ്ഭാവമാകാം .
മോള്ള്‍ക്കുള്ള മനസ്സ് കൂടി മോന് കിട്ടിയതിലുള്ള അഹങ്കാരം .
വീട്ടിലേയ്ക്കുള്ള മടക്ക യാത്രയില്‍ വേദന തോന്നി ഇനി നാളെ അവന്‍ മടങ്ങുകയാണ് . എന്നാവും ഒന്ന് കാണുക ഇനി .
ഇല്ല യോഹന്ന യോടൊപ്പം മടങ്ങി വരും താന്‍ , എല്ലാം ഇട്ടെറിഞ്ഞു മോനെയും കൊണ്ട് മടങ്ങും .
ധാരണകള്‍ ഇല്ലാത്ത ജീവിതത്തിനു ഒരര്‍ത്ഥം വേണം .
ധാരണകളില്‍ ഉള്ള ഉറപ്പായി ..............!
യാത്രയ്ക്ക് മുന്‍പ് ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങള്‍ ഒന്നൊന്നായി എഴുതി വയ്ച്ചു .
അതില്‍ പ്രധാനം കാര്‍ മോന് കൊടുക്കണം .പിന്നെ വീടിന്റെ ആധാരം .
നാളെ മോന്‍ മടങ്ങി പോയാല്‍ പിന്നെ തന്നെ യാത്ര അയയ്ക്കാന്‍ വിമാന താവളത്തില്‍ വന്നാല്‍
മതിയെന്ന് വരെ ധാരണ ആയിരിക്കുകയാണ് . മോനും അങ്ങനെ തന്നെ തീരുമാനിയ്ച്ചു .
മോന് ഇന്ന് അപ്പാടെ കൂടെ ഉറങ്ങണമെന്ന ആഗ്രഹവുമായി രാത്രി വന്നു .
ഇന്ന് മദ്യപിച്ചിട്ടില്ല , വേണ്ട മോനോട് ഒട്ടി അവന്റെ സ്നേഹത്തിനു വഴിപെട്ട് ഉറങ്ങണം .
സമാധാനത്തോടെ .
ഭാഗം : 15
യോഹന്നയെ ഇതുവരെ ഒന്നും അറിയിച്ചിട്ടില്ല . അവളുടെ വിലാസവും ഫോണ്‍ നമ്പരും
എഴുതിയ ഡയറി തപ്പിയെടുക്കണം .കഴിഞ്ഞ മൂന്നു വര്‍ഷമായി മറന്ന് വയ്ച്ച ഹൃദയം ഇപ്പോള്‍
മടക്കി എടുക്കുകയാണ് . ഇതില്‍ എന്തേലും പാകപ്പിഴ വന്നാല്‍ ശിവന്‍ നായര്‍ പിന്നെ ഉണ്ടാവില്ല .
സ്നേഹിയ്ച്ചു കൊതി തീരും മുന്‍പ് പോയ സഖിയുടെ പിറകെ ഒരാള്‍ കൂടി , അത് താനാവും .
ഇതില്‍ മാറ്റം വരില്ല .
ധാരണയല്ല . ഉറപ്പായിട്ടും .
" അപ്പാ കിടക്കാം , എനിയ്ക്ക് ഉറക്കം വരുന്നു "
മോന്റെ ചിനുങ്ങള്‍ സ്വരം കേട്ടാണ് ചിന്തയില്‍ നിന്നും ഉണര്‍ന്നത് .
" അപ്പയെന്താ ചിന്തിക്കിനത് ...."
നമുക്ക് ഇനി ആരാ അപ്പ ഉള്ളത് , അപ്പ തീരുമാനങ്ങളില്‍ മാറ്റം വരുത്തണ്ട .
ഞാനതിനു സമ്മതിയ്ക്കില്ല ......."
മോന്‍റെ ഉറച്ച വാക്കുകള്‍ .
എഴുന്നേറ്റു കതകടയ്ച്ചു അവന്റെ ഒപ്പം നടന്നു
കിടക്കയിലേയ്ക്ക് ചാഞ്ഞു .
മോന്റെ കൂടെ ഇനി എന്നാവും ....ഇല്ല എല്ലാം നമ്മള്‍ തീരുമാനിയ്ക്കുന്നത്
പോലെയാവില്ല , ദൈവം വിധിയ്ക്കും അത് സ്വീകരിയ്ക്കണം .
മോന്റെ ഓരം ചേര്‍ന്ന് കിടക്കുമ്പോള്‍ ‍ സരസ്വതിയുടെ മുടിയുടെ
മണം കാറ്റില്‍ പരക്കുന്നതായി അറിഞ്ഞു . ദൈവമേ ...........................!
 
16

അതികാലെ ബെല്‍ ശബ്ധിയ്ക്കുന്നത് കേട്ടാണ് ഞെട്ടി ഉണര്‍ന്നത് .
ശിവന്‍ എഴുന്നേറ്റു വാതില്‍ തുറന്നു . രാജേഷ്‌ ആവും പസ്സ്പോര്ടു വാങ്ങാന്‍ .
വിസിറ്റ് വിസ റെഡി ആയിട്ടുണ്ട്‌ എന്ന് ഇന്നലെ വിളിയ്ച്ചു പറഞ്ഞിരുന്നു .
ടിക്കെട്ടും ബുക്ക്‌ ചെയ്യാന്‍ പറഞ്ഞിരുന്നു .
" ഏട്ടാ എല്ലാം റെഡി ആണ് 19 നു ആണ് ടിക്കെട്ട് . ഹോട്ടലില്‍ നിന്നും പിക്ക് ചെയ്യാന്‍ അവരെത്തും ,
അവിടെ തങ്ങി സൗകര്യം പോലെ എല്ലാം ചെയ്യുക . പാസ്പോര്‍ട്ട്‌ തന്നാല്‍ -
ബാകിയെല്ലാം കഴിഞ്ഞു നാളെ മടക്കി തരാം ....."
രാജേഷ്‌ മുഖവുരയില്ലാതെ പറഞ്ഞു .
പാസ്പോര്‍ട്ട്‌ വാങ്ങി പോയിക്കഴിഞ്ഞപ്പോള്‍ മനസ്സ് മിടിയ്ക്കാന്‍ തുടങ്ങി . എന്തെ ഇങ്ങനെ .
മോന്‍ ഉണര്‍ന്നിട്ടില്ല . ഇന്ന് അവന്‍ പോകും . നല്ലേ കഴിഞ്ഞു തനിയ്ക്ക് ഇവിടെ എല്ലാവരില്‍ നിന്നും
അകലേണ്ടി വരും , മോനൊഴിച്ചു മറ്റെല്ലാം വെറും ധാരണകള്‍ മാത്രമാകും .
ഇനി യോഹന്നയെ വിളിയ്ക്കുകയെ വേണ്ടൂ , അവളുടെ പ്രതികരണം എന്താവും .
ഒന്നും ചിന്തിയ്ക്കാന്‍ വയ്യ . കതകു താഴിട്ടു
മടങ്ങി ബാത്ത് റൂമിലേയ്ക്ക് .
ഉച്ച കഴിഞ്ഞു ആദര്‍ശിനെ ഹോസ്ടലില്‍ കൊണ്ട് വിടണം . യാത്ര സമയം ടിക്കറ്റ്‌ കിട്ടിയിട്ട് വിളിയ്ച്ചു പറയാം .
മോന്‍ വിമാന താവളത്തില്‍ വന്നോട്ടെ . അവസാനമായി തന്റെ മോന്‍ മാത്രം . അവനെ മറക്കാനും
വേണ്ടാന് വയ്ക്കാനും ശിവന്‍ നായര്‍ക്കു കഴിയില്ല .
17
അമ്മേ .
ആദര്‍ശ് ഉണര്‍ന്നു വിളിയ്ച്ചു .
അങ്ങനെയാണ് ദിവസം തുടങ്ങുക . അപ്പ എഴുന്നെയ്റ്റു കാണും .
ഉമ്മറത്ത്‌ ചെന്നപ്പോള്‍ അപ്പ ചായ മൊത്തി കുടിയ്ക്കുന്നു
ഗൂട്മോര്‍നിംഗ് അപ്പ ..."
മോന് സുപ്രഭാതം പറഞ്ഞ അപ്പന്‍ ഒരു ചെറു ചിരിയോടെ പറഞ്ഞു .
" മോനെ വിസയൊക്കെ റെഡി
ആണ് . പത്തോന്പതിനാവും ഫ്ലൈറ്റ് . സമയം ഞാന്‍ വിളിച്ചു പറയാം ......"
ആദര്‍ശിന്റെ മുഖം വിവര്നമാകുന്നത് കണ്ടു .
അവന്‍ പ്രഭാത കൃത്യങ്ങള്‍ക്ക് പോയി .
അപ്പോഴും മനസ്സില്‍ അപ്പയുടെ യാത്ര ആയിരുന്നു .
സാരമില്ല അപ്പ തന്നെ മറക്കില്ല . അപ്പയെ വിട്ടു തനിയ്ക്കും ജീവിയ്ക്കാന്‍ കഴിയില്ല .
സമാധാനിയ്ക്കാന്‍ ശ്രമിയ്ച്ചു . " അപ്പാ എപ്പോഴാ എന്നെ വിടുക "
മടങ്ങി വന്നു അപ്പയോട് ചോദിയ്ച്ചു
" ഉച്ച കഴിയട്ടെ മോനെ .
ആഹാരമൊക്കെ പുറത്തു നിന്നും കഴിയ്ക്കാം . മോന്റെ ചായ മേശമെലുണ്ട് ......"
അവന്‍ ചായ കുടിയ്ച്ചു വസ്ത്രമോക്കെ മാറി വന്നു അപ്പയോട് ചേര്‍ന്നിരുന്നു .
" അപ്പ , ഞാന്‍ അപ്പയെ യാത്ര അയച്ചിട്ട് പോയാല്‍ പോരെ . എന്തോ മനസ്സിന് ഒരു വല്ലായ്ക ..."
" മതി മോനെ . ഒരു ദിവസം അബ്സേന്റ് ആയിക്കോളൂ ...."
ആദര്‍ശിന്റെ കണ്ണുകള്‍ വിടര്‍ന്നു .
മനസ്സ് തണുത്ത പോലെ ഒരു ദിവസം കൂടി തന്റെ അപ്പയോടൊപ്പം .
അവര്‍ തമ്മില്‍ കുശലം പറഞ്ഞും കളിച്ചും ചിരിയ്ച്ചും വിശപ്പറി ഞ്ഞതെ ഇല്ല .
സമയം ഉച്ചയോടടുതപ്പോഴാ സമയം തന്നെ അറിയുന്നത് .
" അപ്പ പുറത്തു പോയി വരാം , ഡിന്നര്‍ കൂടി വാങ്ങാം "
അവര്‍ കൂട്ടുകാരെ പോലെ തോളില്‍ കയ്യിട്ടു നടന്നു വണ്ടിയിലേയ്ക്ക് കയറുമ്പോള്‍ -
നേരിയ കാറ്റ് അവരെ തഴുകി കിഴക്കോട്ടു പോയി .
18

അനാഥമായ ജീവിതത്തില്‍ നിന്നും ഒരു
ഉയിര്തെഴുന്നെല്ല്പു പോലെ ശിവന്‍ നായര്‍ വീണ്ടും കിനാവുകള്‍ കാണാനും
ചിരിയ്കാനും പടിയ്ച്ചു .
മോനുമായി ചിരിയ്ച്ചും കളിയ്ച്ചും ഒരു ദിവസം കൂടി കടന്നു .
പട്ടണത്തില്‍ നിന്നും യോഹന്നയ്ക്ക് ഫാക്സ് ചെയ്തിരുന്നു ഇന്നലെ മറുപടി ഒന്നും
കിട്ടിയില്ല എങ്കിലും ആത്മ വിശ്വാസം കൈ വിടാതെ പ്രാര്തിയ്ച്ചു .
നാളെ വൈകിട്ട് നാല് മണിയ്ക്ക് താന്‍ ഈ നാടിനോട് യാത്ര പറയുകയാണ്‌ .
മുന്‍ ധാരണകള്‍ ഇല്ലാതെ ജീവിതം തനിയ്ക്ക് മുന്നേ ഓടി അകലുകയാണ് .
ആരോടും പരിഭവവും കടപ്പടുമില്ലാതെ ഒരു യാത്ര .
ദേവൂചിയോടു പറഞ്ഞു , യാത്രയെ കുറിയ്ച്ചു .
ദൈവം അനുവടിയ്ക്കുകയാനെങ്കില്‍ ഒരിയ്ക്കലും ഈ മണ്ണിലേയ്ക്കു ഇനി തിരിച്ചു വരവ് ഉണ്ടാകില്ല .
ഇവിടം വേദനകളുടെ തീരമാണ് . ഈ കടലും സന്ധ്യയും ദുഖമാണ് .
ഈ വാതിലുകള്‍ എന്റെ കണ്ണ് നീരിന്റെ ഉറവിടമാണ് .
പച്ചപ്പുകള്‍ നിറഞ്ഞ ഈ ഭൂമി വേദനകള്‍ മാത്രമേ തനിയ്ക്ക് നല്‍കിയിട്ടുള്ളൂ .
വേനലും മഴയും കാറ്റും എന്നെ ഒറ്റ യാനാക്കി , തടവിലിട്ടു .
ഇതില്‍ നിന്നൊരു മോചനം , യോഹന്നയുടെ മടിയില്‍ തല വയ്ച്ചു മരിയ്ക്കണം .തരളിതമായ മനസ്സിന്റെ ലോല തന്ത്രികളില്‍ ഇനിയെന്നും സന്തോക്ഷത്തിന്റെ ശ്രുതികള്‍ മീട്ടി ഞങ്ങള്‍
ഒന്നിയ്ച്ചു കഴിയും ......ഒരിയ്ക്കലും പിരിയാതെ .
യോഹന്ന ഞാന്‍ വരുന്നു .......!
19

പകല്‍ ‍വെളിച്ചം പരന്ന ഉമ്മറ കോലായില്‍ ചാര് കസേരയില്‍

കിടക്കുകയാണ് ശിവന്‍ നായര്‍ . മകന്‍ അടുക്കളയില്‍ അപ്പന്

ചായ കൂട്ടുന്നു . അന്യം വന്ന തറവാട്ടില്‍ അവസാനത്തെ ചായയ്ക്ക്

വേണ്ടി കാത്തിരിയ്ക്കുകയാണ് . മരിയ്ച്ചു പോയ -

അമ്മയും അച്ഛനും ഇഷ്ടപ്പെടാന്‍ വഴിയില്ലാത്ത ഒരു തെറ്റിലേയ്ക്ക് സ്വയം

എടുത്തു ചാടുകയാണ് താന്‍ . ഒരു പക്ഷെ വീണ്ടും ഈ തറവാട് അനാഥം ആയേക്കാം .

പൊറുക്കാന്‍ വയാത്ത തെറ്റുകള്‍ ചെയ്തു കൂട്ടി , ദൈവത്തിനോട് മാപ്പിരക്കുന്നവരെ

പോലെ മാറിയിരിയ്ക്കുന്നു ശിവന്‍ നായര്‍ .

" അപ്പയെന്താ ഇത്ര ചിന്തിയ്ച്ചു കൂട്ടാന്‍ " ചായയുമായി വന്ന മോന്‍ ശകാരിയ്ച്ചു .

നിശബ്ദനായി ഇരുന്നു

" മോന്‍ കുളിയ്ച്ചു റെഡി ആടിക്കോളൂ , കുറച്ചു നേരത്തെ ഇറങ്ങാം "

വീണ്ടും ചിന്തകളിലൂടെ ഒരോട്ട പ്രദക്ഷിണം ചെയ്യാനാവാതെ എഴിന്നെയ്റ്റു അകത്തേയ്ക്ക്

നടന്നു . പായ്ക്കിംഗ് എല്ലാം രാത്രി തന്നെ തീര്‍തു , മറ്റൊന്നുമില്ല ഡ്രസ്സുകള്‍ മാത്രം .

യാത്ര ചോദിയ്ക്കാന്‍ ആരുമില്ല . ധാരണകള്‍ ഇല്ലാത്ത ഒരു ജീവിതത്തിന്റെ പാകപ്പിഴകള്‍

മറച്ചു വയ്ച്ചു വീണ്ടും ഒരു പുതിയ ലോകത്തേയ്ക്ക് പറക്കുകയാണ് ശിവന്‍ നായര്‍ .

ആഗ്രഹങ്ങള്‍ ഒക്കെ തകര്‍ന്നു , ഒരു മണ്‍ കൂനയായി മാറിയ യാതാര്ത്യ ജീവിതത്തില്‍ നിന്നും ഓരോളിചോടല്‍ .

എന്നെ സ്നേഹിയ്ചിരുന്നവര്‍ക്കായെങ്കിലും യാത്രാ മൊഴി .....!

എന്റെ സങ്കല്‍പ്പങ്ങള്‍ക്ക് വില പറഞ്ഞവര്‍ക്ക് , എന്നെ ഞാനാക്കുകയും

സ്നേഹിയ്ച്ചു കൊതിതീരും മുന്‍പ് വിടപറഞ്ഞ മാതാ പിതാക്കളുടെയും ബന്ധുക്കളുടെയും -

ഓര്‍മകള്‍ക്ക് മുന്നില്‍ സാഷ്ടാംഗ പ്രണാമം ചെയ്തും തെറ്റുകള്‍ പൊറുത് മാപ്പാക്കണേ

എന്ന പ്രാര്‍ഥനയോടെ യും -
പുറപ്പെടുകയാണ് ശിവന്‍ നായര്‍ .

20

സൃഷ്ടി കര്‍മത്തിന് മേല്‍ അവകാശം സ്ഥാപിയ്ച്ച ദൈവം തന്നെ
തീരുമാനിയ്ക്കുന്നു ജീവിതത്തിന്റെ പാതയും പതനങ്ങളും .
ഇരുളും വെളിച്ചവും നമ്മളില്‍ അടിചെല്പ്പിയ്ച്ച പ്രപഞ്ച ശക്തിയുടെ
ദാനമായി സുഖവും ദുഖവും എറ്റു വാങ്ങുമ്പോള്‍ , അതില്‍ സുഖം ഏറെ അനുഭവിയ്ക്കവേ -
ഇത് ദാനമായി തന്നത് ആരെനെന്ന ചിന്ത നമുക്കു ഉണ്ടാകണമെങ്കില്‍ അത് തീര്‍ച്ചയായും
ദുഃഖ സംമിശ്രമാകണം . സുഖം മാത്രമാണെങ്കില്‍ അതിന്റെ ദാതാവിനെ നാം മറക്കുന്നു .
അതാവും ദൈവം താനെന്ന ശിവന്‍ നായര്‍ ക്ക് , ദുഖത്തിന്റെ നാളുകളില്‍
സുഖം കൂടി വല്ലപ്പോഴും എറിഞ്ഞു തന്നത് .
ആ ഒരൊറ്റ കാരണത്താല്‍ ശിവന്‍ നായര്‍ ഇന്ന് വൈകിട്ട് നാല് മണിയ്ക്ക് മുംബയിലെയ്ക്കും
അവിടെ നിന്നും രാത്രി രണ്ടു മണിയ്ക്ക് മാഡ്രി ടിലെയ്ക്കും പറക്കുന്നു .
സുഖ സുഷുപ്തിയില്‍ ആന്ട ഒരു ജീവിതത്തിലേയ്ക്ക് .
ശരിയായ ധാരണകള്‍ നിറഞ്ഞ സ്നേഹത്തിലെയ്ക്ക് .ടിക്കറ്റും വിസയും പാസ്പോര്‍ട്ടും ഒക്കെ
കയ്യില്‍ കിട്ടിയപ്പോള്‍ മനസ്സില്‍ ചിരിയ്ച്ചു കൊണ്ട് നില്‍ക്കുന്ന ഒരു മുഖമുണ്ടായിരുന്നു .
വിടര്‍ന്നു നിന്ന പൂക്കളുടെ ഇടയില്‍ നിന്നും ഒരു വെളുത്ത മുഖം . യോഹന്ന .
പിന്നെ വിഷാദം മുറ്റി നിന്ന മറ്റൊരു മുഖം . പെയ്യാന്‍ നിറഞ്ഞു നില്‍ക്കുന്ന കാര്‍മേഘങ്ങള്‍ പോലെ
ഇരുളും പാതി വെളിച്ചവുമുള്ള തന്റെ സരസ്വതിയുടെ മുഖം .
ഒന്ന് ചീഞ്ഞു മറ്റൊന്നിനു വളമാകുന്നു . അതെ സരസ്വതിയുടെ ഓര്‍മ്മകലില്‍ ചവുട്ടി കയറി യോഹന്നയിലെയ്ക്കൊരുസഞ്ചാരം .
 പിന്നെ ഒറ്റ പെടലില്‍ നിന്നും ശാശ്വ തമായ ഒരു മോചനം .

21

 കാര്‍ ‍മേഘങ്ങളെ കീറി മുറി യ്ച്ചു കൊണ്ട് വിമാനം ഉയരങ്ങള്‍
തേടുകയാണ് . കിനാവുകളില്‍ കാട്ടു തീ ആളി പടര്‍ന്നു കത്തുന്നു. മഴമേഘങ്ങള്‍
വിമാനത്തിന്റെ ചിറകുകളില്‍ തട്ടി പടര്‍ന് പോകുന്നത് കാണാ ന്‍ എന്ത് രസം .
ഇനി നിമിക്ഷങ്ങള്‍ ‍ക്കകം മുംബൈയില്‍ എത്തുമെന്ന എയര്‍ ഹോസ്റെസ്സ് ന്റെ സന്ദേശം
കേട്ട് ബെല്റ്റു മുറുക്കി .
വെറുതെ ആശിയ്ക്കാനും ഒടുവില്‍ ദുഖിയ്ക്കാനും വേണ്ടിയാണ് മനുഷ്യ ജന്മങ്ങള്‍ .
അവര്‍ കൊതിയ്ക്കുന്നത് ഒന്നും ദൈവം വിധിയ്ക്കുന്നത് മറ്റൊന്നും .
അതാണ്‌ ജീവിതം . യോഹന്ന ഇതുവരെ മറുപടി തന്നിട്ടില്ല . അവളുടെ വീടിന്റെ വിലാസം കയ്യിലുണ്ട് .
ഫോണ്‍ നമ്പരില്‍ വിളിയ്ച്ചിട്ടു കിട്ടുന്നില്ല എന്ന ആവലാതി ഒരു തീ പോലെ മനസ്സിലുണ്ട് .
മട്രിടിലെ ഹോട്ട ലില്‍ നിന്നും കഷ്ടിയ്ച്ചു പതിനഞ്ചു മിനിട്ട് അവളുടെ വീട്ടിലേയ്ക്ക് . പക്ഷെ ഈ മൂന്ന് വര്‍ഷങ്ങളില്‍
വന്ന മാറ്റങ്ങള്‍ വളരെയാണ് .
വിചാരങ്ങള്‍ ക്ക്‌ കടിഞ്ഞാണ്‍ ‍ ഇട്ടു വിമാനം മുംബൈയിലി റങ്ങി . യാത്രകാരുടെ തിക്കും തിരക്കും കഴിഞ്ഞു
ഇറങ്ങാം എന്ന് കരുതി ഇരുന്നു , ഇരിപ്പിടത്തില്‍ തന്നെ .
ഇനിയും മണിക്കൂറുകള്‍ ബാക്കി .
രാത്രി രണ്ടു മണിയ്ക്ക് മാട്രി ടിലെയ്ക്ക് ബ്രിട്ടീഷ് എയര്‍ . നാളെ പത്തു മണിയ്ക്ക്
അവിടെയെത്തുമ്പോള്‍ തന്നെ പിക്ക് ചെയ്യാന്‍ ഹോടലില്‍ നിന്നും ബോയ്സ് വരും . അവിടെ നിന്നും
യൊഹന്നയുമായി ബന്ധപ്പെടണം . വൈറ്റിങ്ങ് ലോഞ്ഞിലെയ്ക്ക് പോയി ഓരം ചേര്‍ന്നിരുന്നു .
കൂടെ യാത്ര ചെയ്യാന്‍ ഒരു മലയാളി ഉണ്ട് അയാളോട് സംസാരിയ്ച്ചു , തന്നെ കുറി യ്ച്ചു കേട്ടിട്ടുന്ടെന്നും
സ്പാനിഷ്‌ മാഗസിനില്‍ ആര്ടിക്കില്‍ വായിച്ചിട്ടുണ്ടെന്നും പറ ഞ്ഞപ്പോള്‍ മനസ്സ് തണുത്തു .
ഒരാളെങ്കിലും കൂട്ടിനുണ്ടല്ലോ . അയാള്‍ കോഫീ കഴിയ്ക്കാന്‍ വിളിച്ചിട്ട് പോകാതെ കസാലയില്‍ വിശാലമായി
ചരിഞ്ഞു കിടന്നു .

22

സമയത്തിന് വേഗത പോരാ എന്ന് തോന്നി . വരാന്‍ പോകുന്നത്
നല്ലതാണെങ്കില്‍ അത് എത്താന്‍ വളരെ വൈകും .ചീത്തയാണെ ങ്കില്‍ വളരെ വേഗവും .
സഹ യാത്രികന്‍ അടുത്ത് തന്നെയുണ്ട്‌ . സമയം എട്ടരയോടുഅടുക്കുന്നു . അപ്പോഴാണ്‌
സന്ദേശം വന്നത് മാട്രിദിലെയ്ക്കുള്ള യാത്രക്കാരുടെ ഡി ന്നറിനു സമയമായി .
വിശപ്പില്ലാതിരുന്നിട്ടും സുഹൃത്ത്‌ വിളിയ്ച്ചത് കൊണ്ട് ഒപ്പം കൂടി , കഴിച്ചെന്നു വരുത്തി മടങ്ങി
വന്ന പ്പോള്‍ സെക്കുരിടി പരിശോധനയ്ക്ക് വിളിയ്ച്ചു .
എല്ലാം കഴിഞ്ഞു ബോര്‍ഡിംഗ് പാസ്സും കിട്ടിയപ്പോള്‍ മണി ഒന്ന് കഴിഞ്ഞിരുന്നു .
നടന്നു എട്ടാം നംബര്‍ ഗേറ്റി ലേയ്ക്ക് . ഒന്നും സംസാരിയ്ക്കാനും മിണ്ടാനുമോന്നും ഇല്ലാത്തത് കൊണ്ട്
മൌനം നടിച്ചിരുന്നു . ഒന്ന് മയക്കം വന്നു തുടങ്ങവേ ആളുകളെ വിമാനതിലെയ്ക്ക് കയറാന്‍ വിളിയ്ച്ചു പറയുന്നതു
കേട്ട് .സുഹൃതിനോടൊപ്പം , നടന്നു പടികള്‍ കയറവേ , ഇനി യോഹന്ന തന്റെ വളരെ അടുതെത്തി എന്ന ചിന്ത മനസ്സിന്
സന്തോക്ഷം തന്നു . ഇരമ്പലും മൂളലിനുമോടുവില്‍ ഇരുളിനെ -പിന്നിലാക്കി
വിമാനം മേലോട്ട് കുതിയ്ച്ചു . താഴെ പട്ടണത്തിലെ
തെരുവ് വിളക്കുകള്‍ , ചെറു കുടിലുകളില്‍ കാറ്റിലാടുന്ന എണ്ണ വിളക്കുകള്‍ പോലെ നിന്ന് കത്തി ......!

23

എല്ലാം ഇന്ന് ഇവിടെ തീരുകയാണ് .

സ്നേഹത്തിനു വേണ്ടി അലഞ്ഞു നടന്ന നാളുകളില്‍ ആരും ഒരിയ്റ്റു സ്നേഹം തന്നു

തന്നെ തലോടിയില്ല .അമ്മയൊഴികെ.

തെറ്റുകള്‍ ചെയ്യുമ്പോഴും ശരികളില്‍ വിജയം

വരിയ്ക്കുംപോഴും സ്വയം അഭിമാനിയ്ച്ചു .

ഉറങ്ങിയത് എപ്പോഴെന്നറിയില്ല .സ്നാക്ക് കഴിയ്ച്ചു രണ്ടു പെഗും വിട്ടു

ഇരുന്നതാണ് . മണി അഞ്ചു കഴ്ഞ്ഞിട്ടെ ഉള്ളൂ , ഇതിനിടയില്‍ എവിടെയോ

ഒരു സ്റ്റോപ്പ് കൂടിയുണ്ട് , ഇനിയും മണിക്കൂറുകള്‍ ബാക്കി .

ചെന്നിറങ്ങിയാല്‍ ഹോട്ടലില്‍ നിന്നും വരുന്ന വരെ നല്ല വണ്ണം അറിയാവുന്നതാണ് .

പത്തുദിവസത്തെ സുഹൃത്ത് ബന്ധം മാത്രമല്ല , യോഹന്നയുടെ ഒട്ടേറെ ബന്ധുക്കളും

ഉണ്ടവിടെ . അവരുടെ മുന്നില്‍ ഒരു ഏഷ്യ കാരനോടൊപ്പം കണ്ടവര്‍ ആദ്യം ഉപദേ ശി യ്ച്ചു കാണും .

എന്നാലും അവര്‍ക്ക് തന്നോട് നല്ല അടുപ്പമായിരുന്നു .

അതുപോലെ അവരെ താനും കണ്ടിരുന്നു .

അവരില്‍ ആരാവും എയര്‍ പോര്‍ട്ടില്‍ വരുക . ഇതിനകം യോഹന്ന അറിഞ്ഞിരിയ്ക്കാനും വഴിയുണ്ട് .

എന്നാലും ബന്ധപ്പെടാന്‍ നമ്പരില്ലാതെ അവള്‍ കുഴങ്ങുകയാവും .

അന്ന് സ്പെയിനില്‍ നിന്നും വന്നതിന്റെ പിറ്റേ ദിവസം തന്നെ അവള്‍ക്കു കൊടുത്ത ഫോണിലെ

സിം മാറ്റുകയാണ് ചെയ്തത് , അല്ലെങ്കില്‍ എന്തിനാ അതിനായി ഒരു വഴക്കും വക്കാണവും .

പക്ഷെ ഇന്ന് വിഷമം തോന്നുന്നു . യൊഹന്നയുമായി ബന്ധപ്പെടാന്‍ കഴിയാതിരുന്നതില്‍ . മനസ്സിന് എന്തോ ഒരു വല്ലായ്മ പോലെ .

വിമാനം ഏതോ സ്റ്റോപ്പില്‍ ഇറങ്ങുകയാണ് സീറ്റ് ബെല്‍ട്ടു

മറൂ ക്കി കെട്ടി . വിമാനതിനും തന്റെ ഓര്‍മകള്‍ക്കും

ഒരു ഇടതാവളം .

24

രാത്രി മാഞ്ഞു പോയ ആകാശം വെള്ളിമെഖങ്ങളാല്‍ നിറഞ്ഞിരിയ്ക്കുന്നു .

നല്ല വണ്ണം ഉറങ്ങി . കണ്ണുകള്‍ തിരുമ്മി എഴുന്നേറ്റു നിന്നു .

കാലുകള്‍ നല്ല വേദനയുണ്ട് , മണിക്കൂറുകളായി ഉള്ള ഇരിപ്പല്ലേ .

ഇരുളിന്റെ ദുഖങ്ങളും വ്യഥകളും ഒടുങ്ങി പകല്‍ വന്നപ്പോള്‍ മനസ്സിനും

ഒരാശ്വാസം മാട്ട്രിഡു ലക്ഷ്യമാക്കി വിമാനം പറക്കുന്നു .

സമയം പതോടടുക്കുന്നു . എന്താണ് ചെയ്യേണ്ടതെന്നും എങ്ങനെയാണ് യോഹന്നയെ

അഭിമുഖീകരിയ്ക്കെണ്ടതെന്നും ഒരു രൂപവുമില്ല . കയ്യിലുള്ള ധൈര്യമൊക്കെ ചോര്നുപോയോ .

മേഘങ്ങളുടെ ഇടയിലൂടെ യുള്ള ലാഗ് വല്ലാതെ അലോസരപ്പെടുത്തുന്നു .

മഞ്ഞു മൂടി കിടക്കുന്ന പച്ചപ്പുകളും തടാകങ്ങളും കഴിഞ്ഞു കൂറ്റന്‍ കെട്ടിടങ്ങള്‍ തിങ്ങി നില്‍ക്കുന്ന

മാറ്റ്രിടില്‍ ഇറങ്ങുമ്പോള്‍ മഞ്ഞു കാരണം ഒന്നും വ്യക്തമല്ലായിരുന്നു .

25

ഹോട്ട ലില്‍ എത്തിയപ്പോള്‍ ഒത്തിരി കഴ്ഞ്ഞു .

തന്നെ സ്വീകരിയ്ക്കാന്‍ ഹോട്ടലിലെ റൂം ബോയ്‌ വില്ലിയും ഡ്രൈവറും കൂടിയാണ്

വന്നത് . വില്ലി യാഹാന്നയുടെ ബന്ധുവാണെങ്കിലും മാതൃടിലാണ് താമസം .അന്ന് തന്റെ കൂടെ കണ്ടതിനു ശേക്ഷം

പീനെയിതുവരെ അവളുടെ വിവരങ്ങള്‍ ഒന്നും അവനറിയില്ല .

ഡ്രൈവര്‍ റോബര്‍ട്ട്‌ തന്റെ വലിയ സുഹൃത്ത്‌ , യോഹന്നയെയും കൊണ്ട് കറങ്ങാന്‍ എപ്പോഴും സഹായിയ്ക്കുന്ന

കൂട്ടുകാരന്‍ . അവനും വില്ലിയ്ക്കും വലിയ കാര്യമായിരുന്നു .

അന്ന് താമസിയ്ചിരുന്ന മുറി തന്നെ എടുത്തു , ആ മുറിയിലാണ് താനിപ്പോള്‍ .

ഓര്‍മകള്‍ക്ക് നൂറു മധുരം വിളയിച്ച ഈ മുറി .

26

മുറിയ്ക്കകത്തെ മണി ശബ്ധിയ്ക്കുന്നത് കേട്ടാണ് ഉണര്‍ന്നത് .
വന്നിട്ട് വസ്ത്രം പോലും മാറാതെ ഒന്ന് കിടന്നു .
രണ്ടു ദിവസത്തെ യാത്ര ക്ഷീണം ഉറക്കത്തിലേയ്ക്കു വഴുതി വീണത്‌
അറിഞ്ഞത് പോലുമില്ല . സമയം ഒന്നര കഴിഞ്ഞു . കിടക്കയില്‍ നിന്നും
എഴുന്നെയ്റ്റു വാതില്‍ തുറന്നു .
അത്ഫുതപ്പെട്ടു പോയി .
ജോസഫ്‌ ,
ഹോട്ടല്‍ മാനേജര്‍
യോഹന്നയുടെ അടുത്ത ബന്ധു . തമാശകളില്‍ കുടു
കൂടെ ചിരിപ്പിയ്ച്ചു രാത്രികളില്‍ ഏറെ വൈകുവോളം തന്റെയും യോഹന്നയുടെയും
ഒപ്പം കാണുന്ന ജോസഫ്‌ പെരീ .
" ഹലോ സര്‍ വെല്‍ക്കം "
ജോസഫിന്റെ ആശംസകള്‍ സീകരിയ്ച്ചു കൈ കൊടുക്കുമ്പോള്‍
മനസ്സില്‍ തീയാളി .
എന്തായിരിയ്ക്കും ജോസഫിന്റെ ഉള്ളില് . അയാള്‍ എന്തൊക്കെയോ
സ്പാനിഷും ഇന്ഗ്ലിഷും കലര്‍ത്തി പറഞ്ഞു . ഒന്നും ശ്രദ്ധിയ് കാന്‍ കാഴിയാതെ
ഒരു തരം വിറയല്‍ അനുഭവപ്പെട്ടു .
" സര്‍ ഡിഡ് യു മീറ്റ്‌ യോഹന്ന "
നടുക്കത്തോടെ ജോസഫില്‍ നിന്നും വന്ന വാക്കുകള്‍
ചെവിയില്‍ ‍ ആഞ്ഞു തറ യ്ച്ചു .
" നോ , ജോസഫ്‌ ബട്ട്‌ ഐ വാണ്ട്‌ റ്റു ഫൈന്‍ണ്ട് ഔട്ട്‌ ഹേര്‍ '' അത് പറയുമ്പോള്‍ ‍ മുഖത്തെ
പേശികള്‍ വലിഞ്ഞു മുറു കുന്ന തായും , ചോര വറ്റിയ കണ്ണുകളില്‍ നീര്‍ പൊ ടിയുന്നതായും
ശിവന്‍ നായര്‍ അറിഞ്ഞു .
ഒക്കെ നിമിക്ഷള്‍ക്കുള്ളില്‍ കഴിഞ്ഞു . ജോസഫ്‌ ഭക്ഷണം കഴിയ്ക്കാന്‍
നിര്‍ബ ന്ധി യ്ച്ചു വിളിയച്ചപ്പോള്‍ പോകാതിരിയ്ക്കാന്‍ കഴിഞ്ഞില്ല . അയാളുടെ പിറകെ
ഇടനാഴി കടന്നു , തീന്‍ മുറിയിലേയ്ക്ക് നടന്നു .
പന്ത്രണ്ടാം നമ്പേര്‍ മേശമേല്‍ ചെന്നിരുന്നപ്പോള്‍ ജോസഫ്‌ ചിരിയ്ച്ചു .
ഞങ്ങള്‍ സ്ഥിരമായി ഇരിയ്ക്കാരുള്ള ഇടം .
" സര്‍ യു റിമംബര്‍ സം തിങ്ങ് "
ജോസഫിന്റെ കുത്ത് വാക്ക് .
“എസ് ജോസഫ്‌ , ഹൌ കാന്‍ ഐ ഫോര്‍ഗെറ്റ്‌ ……”
ശരിയാണ് എങ്ങനെ മറക്കും .
പത്തു ദിവസങ്ങള്‍ തന്റെ കൈപിടിയ്ച്ചു രസ്ടാരെന്റുകളും ഹോട്ടലുകളും
കയറിയിറങ്ങിയ യോഹന്നയെന്ന പെണ്‍കുട്ടിയെ എങ്ങനെ മറക്കും .
വിധി ഒടുവില്‍ ഇവിടെ , അവളിലേയ്ക്ക് തന്നെ വീണ്ടും അടുപ്പിയ്ചിരിയ്ക്കുന്നു .
" ലുക്ക്‌ സര്‍ ,‍ യു വാണ്ട്‌ യുറോപ്യന്‍ ഓര്‍ ഇന്ത്യന്‍ ഫുഡ്‌....... .. ....."",
മറവിയില്‍ ഒതുക്കിയ പഴയ ആഹാരങ്ങള്‍ ഇനി
ശീലമാക്കേണ്ടി വരുന്നു .
ജോസഫിനോടൊപ്പം ഇരുന്നു ഭക്ഷണം കഴിയ്ക്കുമ്പോള്‍ അടുത്ത്
യോഹന്നയുടെ സാന്നിധ്യം ഉണ്ടെന്നു തോന്നി .
തനിയ്ക്ക് ഉണര്ന്നിരിയ്ക്കുംപോഴും
ഉറങ്ങുമ്പോഴും കിനാവുകളാണ് . വേദനയുടെ വിഷാദത്തിന്റെ ദിനങ്ങള്‍
ഇനി മരിയ്ക്കുകയാണ് . കഴിഞ്ഞ കുറെ വര്‍ഷങ്ങളില്‍ ‍ താന്‍ അനുഭവിയ്ച്ച
ജീവിത പ്രാരാബ്ധങ്ങളുടെ അവസാന രംഗം .
ആഹാരം കഴിയ്ച്ചു മുറിയിലേയ്ക്ക് മടങ്ങുമ്പോള്‍ ‍ യോഹന്നയെ
കുറി യ്ച്ചറി യാന്‍ മനസ്സ് വെമ്പി .
" എസ്കുസ് മി ജോസഫ്‌ , വാട്ട് എബൌട്ട്‌ യോഹന്ന ഷീ ഈസ്‌ സ്റ്റില്‍
വര്‍ക്കിംഗ്‌ "
അറിയാനുള്ള തിടുക്കം മനസ്സിന് ധൈര്യം തന്നു .
" എസ് സര്‍ , ഐ തിങ്ക്‌ ഷീ ഹാവ് എ ബേബി ആള്‍സോ "
അത് പറഞ്ഞു ജോസഫ്‌ ചിരിയ്ക്കുമ്പോള്‍ നെഞ്ചില്‍ ഇടിത്തീ പെയ്തിറങ്ങി .
ശരീരം തളരുന്നുവോ . ഇടനാഴിയിലെ ചിത്ര തൂണ്കളില്‍ ഒന്നില്‍ ബലമായി
പിടിയ്ച്ചു നിന്നു ശിവന്‍ ‍ നായര്‍ .
മനുഷ്യന്‍ കൊതിയ്ക്കുന്നത് ഒന്ന് ദൈവം വിധിയ്ക്കുന്നത് മറ്റൊന്ന് .
ജോസഫില്‍ നിന്നും ഓടി മറ യാനും മുറിയില്‍ പോയി കിടന്നു ഒന്ന് പൊട്ടി കരയാനും
മനസ്സ് കൊതിയ്ച്ചു .
തല ചുറ്റുന്നത്‌ പോലെ , എങ്ങനെയോ ജോസഫിനോട് യാത്ര പറഞ്ഞു മുറിയിലെത്തി .
ജൊസഫ് തന്ന യോഹന്ന യുടെ നമ്പേര്‍ അപ്പോഴും കയ്യില്‍ മുറുകെ പിടിയ്ചിരുന്നു .
27

വീണ്ടും ഒരു ഉയിര്‌തെഴുന്നെല്‌പ്പിനു കൊതിച്ച
ശിവന്‍ നായര്‍ ഇതാ തളര്‍ന്നു കിടക്കുന്നു . ഒരു കുട്ടിയുടെ
അമ്മയായ യോഹന്നയെ സ്വപ്നം കണ്ടാണോ താന്‍ ഇവിടം വരെ എത്തിയത് .
അറിയില്ല . എല്ലാം അനുഭവിയ്ക്കാനും കരയാനും വേണ്ടി ജനിയ്ച്ചവനാണ് താന്‍ .
മോനെ വിളിയ്ച്ചു ഹോട്ടലിലെ നമ്പര്‍ കൊടുത്തു , അവന്‍ ‍ ചോദിയ്ച്ചു ആന്റിയെ
കണ്ടോ എന്ന് . മറുപടി പറഞ്ഞില്ല . കാണാന്‍ കൊതിയ്ച്ചു വന്നിട്ട് ഇപ്പോള്‍ ‍ മണിക്കൂറുകള്‍
പിന്നിടുന്നു . ഒന്ന് വിളിയ്ക്കാന്‍ പോലും ഉള്ള തന്റെടമുണ്ടാവുന്നില .
ജോസഫ്‌ പേരീ യോഹന്നയെ വിളിയ്ചിരിയ്ക്കും .അങ്ങനെയാകുമ്പോള്‍ ‍ അവള്‍ തന്നെ വിളിയ്ക്കുവാനുള്ള
സമയം കഴിഞ്ഞിരിയ്ക്കുന്നു .
എന്തായാലും ഒന്ന് കുളിയ്ച്ചു ഫ്രഷ്‌ ആകണം .
എഴുന്നെയ്റ്റു കുളിമുറിയിലെയ്ക്ക് നടന്നു .

28
വാതിലില്‍ തുടരെ മുട്ട് കേട്ടാണ് എഴുന്നേറ്റ തു . ഒറ്റയിരിപ്പിനു
രണ്ടു ഗ്ലാസ് വൈന്‍ വിഴുങ്ങി . ഇനിയും കഴിയ്ക്കണം ,ഇങ്ങനെ ജീവിതമിട്ടു
തട്ടി കളിയ്ക്കുന്ന വിധിയോടു പകരം ചെയ്യണം ശിവന് .
ഒരിയ്ക്കല്‍ കൂടി പരീക്ഷണങ്ങള്‍ക്ക് കരുത്തില്ലാതെ തളര്‍ ന്നു
വാതില്‍ ‍ തുറന്നു മലര്‍ക്കെ . മനസാന്നിധ്യം വീണ്ടു കിട്ടാന്‍ ഒരു നിമിക്ഷം വേണ്ടി വന്നു .
ഇതാ മുന്നില്‍ യോഹന്ന . കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ കാത്തിരുന്നു കാണാന്‍
കൊതിയ്ച്ച തന്റെ യോഹന്ന . പിന്നെ എപ്പോഴോ ഹൃദയത്തിന്റെ ഉള്ളില്‍ -
തകര്ന്നുടഞ്ഞു പോയ തന്റെ യോഹന്ന .
" ശിവ് , ഇറ്റ്സ് ടൂ മച്ച് " അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് കണ്ടിട്ട് നോക്കി നില്‍ക്കാന്‍
കഴിഞ്ഞില്ല . അ കൈകള്‍ ‍ പിടിയ്ച്ചു നെഞ്ചോടു ചേര്‍ത്ത്
" മാപ്പ് , മാപ്പ് തരൂ യോഹന്ന '' പിന്നെ അയാളുടെ
മാറോടു ചെര്‍ക്കുംപോഴും മനസ്സില്‍ വിങ്ങലുണ്ടായിരുന്നു .
യോഹന്നയുടെ കുട്ടി .
അവളുടെ ഭര്‍ത്താവ് .......!


29

കണ്ണുകള്‍ തുറന്നു , താന്‍ എവിടെയാണ് .
യോഹന്നയുടെ മടിയില്‍ തലവെയ്ച്ചു കിടക്കുകയാണ്
എന്തെ ഇങ്ങനെ കുഴഞ്ഞു വീഴാന്‍ .

തനിയ്ക്കെന്താ പറ്റി യത് .

വിധി എല്ലായ്പ്പോഴും തന്നെ ക്രൂശിച്ചിട്ടെ ഉള്ളൂ .

മാനസ്സികമായി തകര്‍ ന്നു പോയ ഘട്ടങ്ങളില്‍
വീണ്ടും ജീവിയ്ക്കുവാനുള്ള പ്രേരണ ഇവളെയോര്‍മിചിട്ടാണ് .
എന്നിട്ടിപ്പോള്‍ ......?
എഴുന്നെറ്റു , യോഹന്ന മെല്ലെ പിടിചിളക്കി -
" സാരമില്ല ശിവ് , ഹൈ പ്രഷര്‍ ആണ് ....എന്തിനാ ആവശ്യമില്ലാത്ത കാര്യങ്ങള്‍
ചിന്തിയ്ച്ചു മനസ്സ് പിരിമുറുക്കുന്നത് ........."
അവള്‍ ചിരിയ്ച്ചു കൊണ്ട് പറഞ്ഞു . അതെ എല്ലാവര്ക്കും മതിയാവോളം
ചിരിയ്ക്കാം , താന്‍ കെട്ടി നടക്കുന്നത് ജോക്കറുടെ വേ ക്ഷമല്ലേ

മധുരം മതിയാവോളം നുകര്‍ന്നിരുന്നു വെങ്കില്‍ ഈ സ്നേഹത്തിനു

കുറവ് വന്നേനെ . അത് പുരുഷ വര്‍ഗ്ഗത്തിന്റെ ശാപം .

അല്ലെങ്കില്‍ വിവാഹിതയും രണ്ടു വയസ്സുള്ള കുട്ടിയും
കുടുംബവുമായി കഴിയുന്ന യോഹന്നയെ കാണാന്‍ ഇത്ര ദൂരം താന്‍ വരുമോ .
എന്ത് ചെയ്യുമ്പോഴും എടുത്തുചാട്ടം , അത് പരാജയത്തിലേക്ക് തള്ളിയിടുന്നു .
" ശിവ് , റിലാ ക്സ്‌ ....."
അവള്‍ പിടിയ്ച്ചു ബെസിനടുതെയ്ക്ക്‌ കൊണ്ട് പോയി .
മുഖം കഴുകി മടങ്ങുമ്പോള്‍ ഓര്‍ത്തു
മനസ്സിന് ഇത്ര കട്ടിയില്ലാതെ വന്നല്ലോ ദൈവമേ .

" മദ്യം കഴിയ്ക്കുമ്പോള്‍ കുറച്ചേ കഴിയ്കാവൂ , ശിവ് , എന്തിനാ ഇങ്ങനെ കഴിയ്ക്കുന്നത് ..."

യോഹന്നയുടെ പരിഭവം കേട്ട് ചിരിയ്ച്ചു .

അതെ , സ്വബോധം നശിയ്ച്ചത് മദ്യം കഴിച്ചിട്ടല്ല . അത് മനസ്സിന്റെ തുലനത നഷ്ടപെട്ടിട്ടാണ് .

പറയന്‍ ‍ നാവു പൊന്തിയില്ല .

" യോഹന്ന പൊയ്ക്കോളൂ , നേരം ഒത്തിരിയായി , ഹസ്ബന്റും മോനും കാതിരിയ്ക്കുകയാവും ......"

അത് കേട്ട് അവള്‍ തന്നെ രൂക്ഷമായൊന്നു നോക്കി .
എന്നിട്ട് നടന്നു തുറന്ന ജനല്‍ അഴികളില്‍ പിടിയ്ച്ചു അകലേയ്ക്ക് നോക്കി നിന്നു .
പുറം തിരിഞായതിനാല്‍ അവളുടെ ഭാവം വ്യക്തമല്ല .
എങ്കിലും ചിന്തിയ്ക്കുകയാവും , ശിവനെ കാതിരിയ്ക്കണ മായിരുന്നു .
പക്ഷെ ആര്‍ക്കറിയാം -
മനസ്സുകള്‍ എന്താണ് പറയുന്നതെന്ന് .
അവള്‍ പിന്നെ തിരിഞ്ഞു , എന്തോ പറയാന്‍ തുടങ്ങി , കാതുകള്‍ കൂര്‍പ്പിയ്ച്ചു നിന്ന ഞാന്‍ -
വീണ്ടും അടിതെറ്റു മോ എന്ന് ഭയപ്പെട്ടു .........!
30

" ശിവ് വാട്ട്‌ യു തിങ്ക്‌ എബൌട്ട്‌ മി "

എന്ത് വേണമെന്നറിയാതെ പരിഭ്രമിയ്ച്ചു നിന്ന എന്നെ നോക്കി

യോഹന്ന ചോദിയ്ച്ചു .

അരികിലേയ്ക്ക് വന്ന അവളുടെ കണ്ണുകള്‍ കരഞ്ഞു കലങ്ങിയിരുന്നു .

" ഫോര്‍ഗിവ് മി യാഹാന്ന "

ഒരു സാന്ത്വനം പോലെ ഞാനവളെ ആശ്വസിപ്പിയ്ച്ചു .

ഇരുള്‍ ‍ മൂടി കഴിഞ്ഞിരുന്നു .

ആകാശത്ത് പൂര്‍ ണ ചന്ദ്രന്‍ വെള്ളി വെളിച്ചം പൊ ഴിയ്ക്കുന്നു . നെടുവീര്‍പ്പുകള്‍ക്ക്

നടുവില്‍ നിന്നും അവള്‍ മെല്ലെ തല ഉയര്‍‍ത്തി ശിവനെ നോക്കി .

" നോക്കൂ ശിവ് ഞാന്‍ ഇപ്പോള്‍‍ ജീവിചിരിയ്ക്കുന്നത് തന്നെ എന്റെ മോന് വേണ്ടിയാണ് -

വയസു ചെന്ന മമ്മായും എന്നെ ഓര്‍‍ത്തു ഒരുപാട് കരഞ്ഞു , എന്നിട്ടും ശിവ് ഇങ്ങനെയൊരു

ബന്ധം ഓര്‍ ക്കാതിരുന്നതില്‍ ദുഖമുണ്ട് "

എന്തോ തീരുമാനിയ്ച്ചു ഉറച്ചത് പോലെ അവള്‍ പറഞ്ഞു നിര്‍ത്തുമ്പോള്‍

ഹൃദയത്തിനു മിടിപ്പ് കൂടി വന്നു . എന്നിട്ടും യോഹന്നയുടെ കുട്ടിയുടെ അച്ഛനെ കുറി യ്ച്ചു അറിയാന്‍

തുനിഞ്ഞില്ല .ബേസിന് മുന്നില്‍ നിന്ന് മുഖം കഴുകി വൃത്തിയാക്കി , അവള്‍ ‍ പോകാന്‍ ഇറങ്ങിയപ്പോള്‍
നിരാശ തോന്നി . കയ്യെത്താവുന്ന ദൂരത് യോഹന്നയുണ്ടായിട്ടും ,
ഒരുപാട് അകലം ഇപ്പോഴും ബാക്കി .

" ഞാന്‍ രാവിലെ വരും ശിവ് , മമ്മയ്ക്കു ശിവിനെ ഒന്ന് കാണണം എന്ന് പറഞ്ഞു . ശിവ് റെഡി ആയി ഇരിയ്ക്കൂ ..."

ഒന്നും പറയാതെ അവള്‍ വാതില്‍ തുറന്നു നടന്നു മറഞ്ഞു .

മനസ്സ് മരവിയ്ച്ചു പോയ ശിവനു എന്ത് ചെയ്യണമെന്നു അറിയാതെ കുഴങ്ങി , വാതില്‍ക്കല്‍ വരെ പോലും പോകാന്‍
കഴിയാതെ ജീവനില്ലാതെ, അയാള്‍ ‍ അങ്ങനെ ഇരുന്നു .
ഇതാണോ ദൈവം എനിയ്ക്ക് വേണ്ടി ബാക്കി വയ്ചിരുന്ന
ജീവിതം . അറിയാതെ ചോദിയ്ച്ചു പോയി . പുറത്തു ടാക്സി കാത്തു നില്‍ക്കുന്ന യോഹന്നയുടെ
കരുവാളിച്ച മുഖം മനസ്സിനെ വല്ലാതെ ഭയപ്പെടുത്തുന്നു . എഴുന്നേറ്റു റൂം ബോയിയെ വിളിയ്ച്ചു . ഒന്നുകില്‍ - ഇന്ന് ശിവന്‍ നായര്‍
വീണ്ടും ജീവിയ്ക്കുവാനുള്ള ഒരു തീരുമാനം എടുക്കും , അല്ലെങ്കില്‍ ഒരു മടങ്ങി പോക്കുണ്ടാവില്ല .
ഇരുളിന് കട്ടി ഏറിയും , വെളിച്ചം അകന്നും പൊയ്ക്കൊണ്ടിരുന്നു ........!
31

ഉറക്കം വന്നതേയില്ല . രാത്രി ഭക്ഷണം വേണ്ടാന്നു പറഞ്ഞു .
പകരം രണ്ടു മൂന്ന് ലാര്‍ജ്ജ് അടിയ്ച്ചു , ഉറങ്ങാന്‍ ശ്രമിയ്ച്ചു . കഴിയുന്നില്ല .
ചിന്തകള്‍ ഗതി കിട്ടാതെ അലയുകയാണ് , ആദര്‍ശ് വീണ്ടും വീണ്ടും വിളിയ്ച്ചു .
അപ്പയുടെ മനസ്സിന്റെ താളം തെറ്റുമോ എന്നാണു അവന്റെ പേടി .
ആന്റിയെ നാളെ കാണും എന്നും വീട്ടില്‍ പോകുമെന്നും പറഞ്ഞു അവനെ ആശ്വസിപ്പിയ്ച്ചു .
അപ്പയുടെ പ്രണയത്തിനു കുട പിടിയ്ക്കുന്ന മകന്‍ .
ആര്‍ക്കു കിട്ടും ഇങ്ങനെയുള്ള മക്കളെ .
ഇരുപത്തി അഞ്ചു വര്‍ ഷം ഒന്നിയ്ച്ചു കഴിഞ്ഞിട്ടും തന്റെ മനസ്സറി യാനും
സ്നേഹിയ്ക്കാനും കഴിയാതിരുന്ന സരസ്വതിയുടെ മകന്‍ .
അമ്മയുടെ മറവികള്‍ ക്ക്‌ മോന്‍ ‍ പ്രായ ചിത്തം ചെയ്യുന്നു .
അലങ്കൊലപെട്ട മനസ്സില്‍ ഉണ്ടായിരുന്ന ധാരണകള്‍ എല്ലാം തകിടം മറി ഞ്ഞിരിയ്ക്കുന്നു .
നാളെ യോഹന്നയുടെ വീട്ടില്‍ പോയി മടങ്ങി വന്നാല്‍ എങ്ങോട്ട് പോകും .
സ്പെയിനില്‍ ഒരു ജോലി തരപ്പെടുത്തുക എന്നത് എളുപ്പമാണ് . പക്ഷെ യോഹന്ന യുടെ നാട്ടില്‍
അവളെ വല്ലപ്പോഴും കണ്ടു കൊണ്ടൊരു ജീവിതം തനിയ്ക്കാവില്ല . അവള്‍ മറ്റൊരാളുടെ ഒപ്പം
ജീവിയ്ക്കുന്നത് കാണാന്‍ ഈ ഹൃദയത്തിനും ഉറപ്പില്ല .
വിചാരങ്ങള്‍ മനസ്സിനെ മദി യ്ക്കുകയാണ് .
ഉറക്കം നഷ്ടപ്പെട്ട രാത്രികളില്‍ ,
ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണ്‍ ഇടണമെന്ന് കരുതുംപോഴൊക്കെ പരാജയപ്പെടുന്ന ഒരു മനുഷ്യന്റെ ജീവിതം
സമനില തെറ്റിയാല്‍ അത്ഫുതമില്ല .
അങ്ങ നെയൊരു അവസ്ഥയിലേയ്ക്ക് എത്തുന്നതിനു മുന്‍പ് മരണം , കൈവരിയ്ക്കണം .
വിധിയ്ക്കു കളിയാക്കാനും , കളിപ്പിയ്ക്കുവാനും ഇനി ശിവന്‍ നായരെ കിട്ടില്ല .
ഉറക്കത്തിനു മുന്‍പ് എല്ലാം മനസ്സില്‍ കുറിയ്ചിട്ടു .
പ്രശസ്തനായ ഒരു ചിത്ര കാരന്റെ ദാരുണ മായ മരണം എന്ന പത്ര വാര്‍ ത്ത മോന്റെ കണ്ണില്‍ പെടും .
അങ്ങനെ തീരട്ടെ ഈ അദ്ധ്യായം . കണ്ണുകള്‍ അടയ്ച്ചു നീണ്ടു നിവര്‍ ന്നു കിടന്നു .
ലഹരി തലച്ചോറിനെ മയക്കത്തിന്റെ കയങ്ങളിലെയ്ക്ക് ആഴ്ത്തി കൊണ്ടുപോകുന്നു .
അകലെ എവിടേയോ , യോഹന്നയുടെ കുട്ടിയുടെ നിലവിളി .
പതിയെ ഉറക്കത്തിലേയ്ക്കു വഴുതി വീണു , ദൈവമേ ഇനി ഉണരാതിരുന്നെങ്കില്‍ .....!
32

സമയം പന്ത്രണ്ടു ആയി കാണും .
യോഹന്ന ഇതുവരെ വന്നിട്ടില്ല . ഇന്നലത്തെ ലഹരിയില്‍
ഉണരന്നത് തന്നെ പത്തു മണിയ്ക്കാണ് . ഇനി അവള്‍ വരില്ലേ , എന്ന -
സംശയം മനസ്സിനെ വല്ലാതെ വേദനിപ്പിയ്ച്ചു . യോഹന്ന , നിനക്ക് വേണ്ടി ഉഴിഞ്ഞു വയ്ച്ച -
ഈ ജീവിതം കൈ കുമ്പിളില്‍ എടുതോമാനിയ്ക്കാന്‍ നിനക്ക് ഭാഗ്യമില്ലെ .....?
മനസ്സ് മന്ത്രിയ്ച്ചു .
കുളിയ്ച്ചു യാത്രയ്ക്ക് തയ്യാറായി ഇരിയ്ക്കുന്ന -
തന്നെ മറന്നുവോ അവള്‍ ....?
അറിയാത്ത മനസ്സും നെഞ്ഞും വേദനിയ്ച്ചു .
വാതിലിലെ മുട്ട് കേട്ടപ്പോള്‍ ഒന്ന് അമ്പരന്നു . തുറന്നു നോക്കുമ്പോള്‍ നിര ചിരിയുമായി അവള്‍ .
ഇനിയെന്ത് വേണം .
പക്ഷെ അപ്പോഴും അവളുടെ കുട്ടിയുടെ അച്ഛന്‍ മനസ്സിനകത്തിരുന്നു കുത്തി .
യോഹന്ന നിന്റെതാണോ .
അവള്‍ , നേരെ വന്നു കിടക്കയില്‍ ഇരുന്നു . " ശിവ് മമ്മ , അറിഞ്ഞു , താന്‍ വന്നത് - ഇറ്റ്സ് റിയല്ലി എ സര്‍പ്രൈസ് ....."
അത് പറഞ്ഞു , തിരിഞ്ഞു നോക്കുമ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞു ഒഴുകുന്നത്‌ കണ്ടു .
ഒന്നും മനസ്സിലാകാതെ ശിവന്‍ നായര്‍ , അവളുടെ ഓരം ചേര്‍ന്നിരുന്നു .
" യോഹന്ന , ഇപ്പോഴും ഞാന്‍ അനാഥന്‍ , ആരും ഇല്ലാത്ത ജീവിതത്തില്‍ -
ഇനിയൊരു തുടര്‍ യാത്ര - ഇറ്റ്സ് ഇമ്പോസ്സിബിള്‍ ........."
അവള്‍ ചാടി എഴുന്നെയ്ട്ടു അയാളുടെ വായ് പൊത്തി .
" നോ , ശിവ് ...................."
നല്ല വിശപ്പുണ്ട് . നമുക്ക് എന്തേലും കഴിയ്ച്ചു
സാന്റോ വാലിയിലെയ്ക്ക് പോകാം ......"
അവള്‍ വിഷാദത്തോടെ പറയുമ്പോള്‍ , ഒരു പ്രതീക്ഷ മനസ്സില്‍ തളം കെട്ടി നിന്നു .
33

സാന്റോ വാല്ലി .
അതാണ്‌ യോഹന്നയുടെ ഗ്രാമം . പച്ചപ്പുകള്‍ നിറഞ്ഞ കൊച്ചു ഗ്രാമം .
മാട്രിടില്‍ നിന്നും അര മണിയ്ക്കൂര്‍ യാത്ര ,പ്രകൃതി കനിഞ്ഞരുളിയ സൌന്ദര്യം വഹിയ്ക്കുന്ന -
സ്പൈയിനിലെ ഗ്രാമം . അവിടെ മൂന്നു മുറികളുള്ള കൊച്ചു വീട് . മുന്നില്‍ ചെറിയ പൂന്തോട്ടതിനരുകില്‍
തല ഉയര്‍ത്തി നില്‍ക്കുന്ന , വീട് - ആ ഗ്രാമത്തിലെ - മനോഹരമായ വീടുകളില്‍ ഒന്നാണ് . സെന്‍ട്രല്‍ ആശുപത്രിയിലെ
ജോലിയില്‍ നിന്നുമുള്ള വരുമാനവും , പിന്നെ അവളുടെ പപ്പായുടെ സ്വത്തും - ചേര്‍ത്ത് വയ്ച്ച , സ്നേഹ കുടീരം .
അയാള്‍ , പത്തു നാളില്‍ രണ്ടു ദിവസം അന്തി ഉറങ്ങിയ - കൊട്ടാരം .
റ്റാക്സിയില്‌ കയറി സാന്റോ വാല്ലി എന്ന പറയുമ്പോള്‍ -
മനസ്സ് വല്ലാതെ തുടിയ്ച്ചു .
സ്വീകരിയ്ക്കാന്‍ വരുന്ന യോഹന്നയുടെ കുട്ടിയുടെ മുഖവും - അമര്‍ഷം നിറഞ്ഞ മമ്മയുടെ
മനസ്സും , അതിലേറെ ഒരു ശത്രുവിനെ പോലെ കാണുന്ന യോഹന്നയുടെ -
ഭര്‍ത്താവും ...........!
34

പട്ടണം വിട്ടു , പച്ച പുതയ്ച്ച താഴ്വാരങ്ങളിലൂടെ ടാക്സി പതിയെ നീങ്ങി

ഇരുവശവും ബോഗണ്‍ വില്ലകള്‍ ‍ പടര്‍ന്ന മരങ്ങള്‍

യൂറോപ്യന്‍ സൌന്ദര്യത്തിന്റെ പൊരുള്‍ , വഴികളില്‍ നിറയെ പല വര്‍ണങ്ങളില്‍ പൂക്കള്‍ .
ശിവന്‍ ‍ നായര്‍ ഒരു നിമിക്ഷം നാട്ടിലേയ്ക്ക് ചേക്കേറി .
വീട്ടിലും ധാരാളം ബോഗണ്‍ വില്ല കള്‍ ‍ നട്ടു വളര്‍ത്തിയിരുന്നു .
സരസ്വതി മറവിയില്ലാതെ ചെയ്ത ഒരു കാര്യമാണത് . നനയ്ക്കുക . മുറ്റത്തെ കുളത്തിനരുകില്‍ നിറയെ
പൂത്തു കിടക്കുന്ന ചെടിയെ നോക്കി ഉമ്മറത്തു അങ്ങനെ ഇരിയ്ക്കും , ചിത്രങ്ങളുടെ പണിപ്പുരയില്‍ .
ഇല്ല അതൊന്നും ഇനിയൊരിയ്ക്കലും മടങ്ങി വരില്ല .
കുറച്ചു മുന്‍പ് ആദര്‍ ശിനെ വിളിയ്ചിരുന്നു , അപ്പ ആന്റിയുടെ ഒപ്പമാണെന്നു പറഞ്ഞപ്പോള്‍ അവന്‍
ആശംസകള്‍ പറഞ്ഞു , പിന്നെ പ്രാര്‍ഥനയും .
ഇനി അങ്ങോട്ടൊരു മടങ്ങി പോക്ക് കഴിയില്ല .
യോഹന്നയെ ഒട്ടി ചേര്‍ന്നുള്ള ഈ യാത്ര ദൈര്‍ഘ്യ മില്ലാതാണ് .
പത്തു മിനിട്ട് കഴിഞ്ഞാല്‍ തങ്ങളെ സ്വീകരിയ്ക്കാന്‍ ‍ അവളുടെ ഭര്‍ത്താവും മകനും മമ്മയും
കാത്തി രിയ്ക്കുകയാവും .
35

"ശിവ് വാട്ട്‌ യു തിങ്ക്‌ ....? " പുറത്തേയ്ക്ക് നോക്കിയിരുന്നു
ചിന്തകളും വിചാരങ്ങളും മദിയ്ക്കുന്ന സിരയില്‍ , ഒരു ഞെട്ടലോടെ
യോഹന്ന കയറി വന്നു . അവള്‍ കുറെ കൂടി ചേര്‍ന്നിരുന്നു .
'' നോക്കൂ , ഇതൊക്കെ ദൈവം തരുന്നതാണ് , ജീവിതം അത് ഈ ഭൂമിയില്‍
തന്നെ നമ്മള്‍ അനുഭവിയ്ച്ചു തീര്‍ക്കണം . സുഖവും ദുഖവും സമ്മിശ്ര വികാരങ്ങളായി
ദൈവം നമ്മില്‍ പരീക്ഷകള്‍ നടത്തുന്നു . വിജയവും പരാജയവും വിധിയായി കണക്കു കൂട്ടി
നേരിടുക ശിവ് ......"
മൌനത്തിന്റെ പുറം തോട് പോളിയ്ച്ചു അവള്‍ പറഞ്ഞത് കേട്ട് ഊറി ചിരിയ്ച്ചു .
ശരിയാണ് ജനനത്തില്‍ ‍ തന്നെ എല്ലാം നമുക്ക് തലയില്‍ കുറിച്ചിട്ടു വാവിട്ടു കരഞ്ഞു ജനിയ്ക്കുന്നു .
അത് മരണം വരെ തുടരുന്നു . അത് കഴിഞ്ഞു നമ്മെ ഓര്‍ മ്മിയ്ച്ചു മറ്റുള്ളവരെ കരയാന്‍ വിട്ടു
യാത്ര യാകുന്നു .
സാന്റോന്‍ വാലിയിലെ ചെറിയ ടൌണ്‍ ടൌണ്‍ ആയി , ഇതിന്റെ അവസാന ഭാഗം , യോഹന്നയുടെ
വീട് . അവള്‍ ഇറങ്ങാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നു . തനിയ്ക്ക് ബാഗ്ഗെജു വലുതായിട്ടില്ല . ഒരു ചെറിയ ബാഗില്‍
വസ്ത്രങ്ങള്‍ .പിന്നെ കുറെ ചിത്രങ്ങള്‍ . അത് യോഹന്നയ്ക്ക് വേണ്ടി . ടാക്സി നിര്‍ത്തുന്നതിനു മുന്‍പ് ഡ്രൈവര്‍ അയാളെ
രൂക്ഷമായി നോക്കി , വളര്‍ ന്ന താടിയിലും മുടിയിലും , വിധ്വേക്ഷത്തോടെ
ഇതാരാ ഈ ഏഷ്യന്‍ എന്ന മട്ടില്‍ .
കാര്‍ അവളുടെ വീട്ടിനു മുന്നില്‍ നിന്നു ...........!
36

കാറിന്റെ വാതില്‍ തുറന്നു അയാളുടെ ബാഗും കയ്യിലെടുത്തു യോഹന്ന
പുറത്തിറങ്ങി . ഒപ്പം അയാളും . ഹൃദയം വല്ലാതെ മിടിയ്ക്കാന്‍ ‍തുടങ്ങി .
പുറത്തു ആരെയും കണ്ടില്ല എന്നത് മനസ്സിന് ഒരു ചെറിയ ആശ്വാസം .
റോഡിനു വലതു വശത്ത് തടി ഗേറ്റ് വയ്ച്ച ആകാശ നീലിമയില്‍ കുളിയ്ച്ച വീട് .
ചുറ്റും ചെടികളും പൂക്കളും തിങ്ങി നില്‍ക്കുന്ന ഉദ്യാനം .
' ശിവ് ഉറക്കമാണോ ....? ''
പതര്‍ച്ചകളില്‍ ‍ നിന്നും , മോചിപ്പിയ്ക്കാന്‍ എന്ന വണ്ണം അവള്‍ ചോദിയ്ച്ചു .
ഇല്ലന്ന മറുപടി .
മൂന്നു വര്‍ഷങ്ങള്‍ , ഒന്നും മാറിയിട്ടില്ല , പക്ഷെ ഭംഗിയായി ചായം തേയ്ച്ചു മിനുക്കിയ
വീടും ഗേറ്റും . വണ്ടിയുടെ പൈസ യോഹന്ന തന്നെ കൊടുത്തു , തന്റെ കയ്യില്‍ ഡോളര്‍ ഉണ്ടായിട്ടു പോലും .
അവിടെയും അവള്‍ തന്നെ തോല്പ്പിയ്ച്ചു .
37

ശരിയാണ് ശിവന്‍ നായര്‍ക്കു ജീവിതത്തില്‍ പരാജയങ്ങള്‍ മാത്രം .
ടാക്സികാരന്‍ ‍ മടങ്ങി പോയപ്പോള്‍ -
അവള്‍ അയാളുടെ കയ്യില്‍ മുറുകെ പിടിയ്ച്ചു .
" വരൂ ശിവ് ..."
ഗേറ്റ് കടന്നു ഒത്തിരി നേരം ഉധ്യാനതിലൂടെ നടക്കണം
വീട്ടിലേയ്ക്ക് . വീടിനോട് ചേര്‍ന്നുള്ള പുല്‍ പാകിയ ഇടത്തില്‍ രണ്ടു വയസ്സായ ഒരു കുട്ടി .
കൂടെ , വയസ്സ് ചെന്ന യോഹന്നയുടെ മമ്മ .
കണ്ണാ ടിയ്ക്കിടയിലൂടെ - തറ പ്പിയ്ച്ചു നോട്ടമെറിഞ്ഞു അവളുടെ മമ്മ .
തന്റെ മകളെ കബളിപ്പിയ്ച്ചു മൂന്നു വര്‍ഷത്തിനു മുന്‍പ് മുങ്ങിയ താടിക്കാരനെ - മമ്മ അടിയ്ക്കതിരുന്നാല്‍
ഭാഗ്യം . വീടിനോട് അടുത്തപ്പോള്‍ ആ കൊച്ചു കുട്ടി മമ്മാ എന്ന് വിളിയ്ച്ചു ഓടിവന്നു അവളെ പിടിയ്ച്ചു .
കയ്യിലിരുന്ന ബാഗ് അയാളെ എല്പ്പിയ്ചു , കുട്ടിയെ വാരിയെടുത്ത് ഉമ്മ വയ്ച്ചു .
മമ്മ , മനസ്സിലാക്കിയ പോലെ തലവെട്ടിയ്ച്ചു അകത്തേയ്ക്ക് നടന്നു ..........!
38

എവിടെയാണ് യോഹന്നയുടെ ഭര്‍ത്താവ് , ഈ കുട്ടിയുടെ അച്ഛന്‍ ‍ .
നാവില്‍ നിന്നും അറിയാതെ മുറിഞ്ഞു വീണ വാക്കുകള്‍ക്കു മുന്നില്‍ -
യോഹന്ന സ്തബ്ധയായി നിന്നു . അയാള്‍ ഗതി ‍ കിട്ടാതെ മണ്ണി ലേയ്ക്കും
പൂചെടികളിലെയ്ക്കും നോക്കി .
" ശവ് ഇതാ ഇവനെ നോക്കൂ , ........"
അപ്പോഴാണ്‌ അയാളത് ശ്രദ്ധിയ്ക്കുന്നത് . വയ്ച്ചു നീട്ടിയ കുട്ടിയെ കൈകള്‍ നീട്ടിയെടുത്തു .
മുഖത്തേയ്ക്കു നോക്കുമ്പോള്‍ -
ഞെട്ടി പോയി , അതെ ......തനിയ്ക്ക് ഇപ്പോഴും യോഹന്നയെ മനസ്സിലാക്കാന്‍ കഴിഞ്ഞില്ല .
അവള്‍ കരയുകയാണ് ..............തേങ്ങലടക്കാന്‍ പാടുപെട്ടു .
കണ്ണുനീര്‍ കവിളിലൂടെ ഒലിയ്ച്ചു ഇറങ്ങുന്നത് കണ്ട കുട്ടി
എന്റെ കയ്യില്‍ നിന്നും താഴെ ചാടിയിറങ്ങി .
ഞാന്‍ അന്തം വിട്ടു നിന്നു , അകത്തേയ്ക്ക് കയറാനോ പുറത്തേയ്ക്ക് ഇറങ്ങാനോ കഴിയാതെ
കുട്ടിയെ തന്നെ കണ്ണെടുക്കാതെ നോക്കി ...ദൈവമേ ഇവന്‍ ..............?
ആദര്‍ശിന്റെ കണ്ണുകള്‍ , അതേ മുഖം .
ഒരേ അച്ചില്‍ ‍ വാര്‍ത്തെടുത്ത രണ്ടു രൂപങ്ങള്‍
ആദര്‍ശും വില്ലിയും .
എ ണ്ണ കറുപ്പുള്ള മുടി .
കണ്ണുകളെ വിശ്വസിയ്ക്കാന്‍ കഴിയാതെ വീര്‍പ്പടക്കി നിന്നു .
" ശിവ് , പോയി ക്കഴിഞ്ഞിട്ടാണ് , ഞാനറിയുന്നത്
എന്റെ ഉദരത്തില്‍ നിങ്ങളുടെ കുട്ടിയുടെ ജീവന്‍ തുടിയ്ക്കുന്നതായി .
ഒരു നൂറ്റാണ്ട് അനുഭവിയ്ക്കാനുള്ള ദുരിതങ്ങള്‍
പത്തു മാസം ഞാന്‍ കരഞ്ഞു തീര്‍ത്തു . കുത്ത് വാക്കുകളും -
ശാസനകളും എന്തിനു ജോലി
സ്ഥലത്ത് പോലും ഞാന്‍ ഒറ്റപ്പെട്ടു പോയീ . ശിവിനെ വിളിക്കാത്ത ദിവസങ്ങളില്ല . അന്ന് ശിവ് തന്ന ഫോണ്‌ നമ്പര്‍
ഒരിയ്ക്കലും കിട്ടിയതുമില്ല , ഇനി കിട്ടാന്‍ വഴിയുമില്ല എന്ന് കരുതി -
ജീവിതത്തിന്റെ ഗതി മാറി തുടങ്ങിയപ്പോഴാണ്
ഫാക്സ് സന്ദേശം കിട്ടുന്നത് . അന്ന് മുതല്‍ ‍ ഉറക്കമില്ലാതെ , കാത്തിരിയ്ക്കുകയാണ് ഞാന്‍ ......."

അവളുടെ കരളലിയിക്കുന്ന കഥ കേട്ട് മനസ്സ് വല്ലാതെ വേദനിയ്ച്ചു .
" ശിവിനു അറിയോ , മോന്റെ പേര് പോലും ശിവിന്റെ ഓര്‍മകളില്‍ ആണ് അവസാനിയ്ക്കുന്നത് ,
ആ എന്നോട് ശിവ് എന്തെ ചോദിയ്ച്ചത് ,...."
വില്ല്യം ശിവന്‍ എന്ന തന്റെ മോനെ കൈകുമ്പിളില്‍ കോരിയെടുത്തു .
ചെയ്ത തെറ്റുകള്‍ക്ക് പ്രായ ചിതമായി അവന്റെ കവിളില്‍ തുരു തുരെ ഉമ്മകള്‍ ‍ കൊണ്ട് മൂടി .
"പപ്പാ ....."
അവന്റെ ചുണ്ടുകള്‍ മെല്ലെ , ചലിയ്ക്കുന്നതായി തോന്നി .
യോഹന്നയുടെ കണ്ണുകള്‍ ‍ തുവാലയെടുത്തു തുടയച്ചു , അരികിലേയ്ക്ക് ചേര്‍ത്ത് നിര്‍ത്തി .
" യോഹന്ന ഐ അം ഹിയര്‍ വിത്ത്‌ യു ഫോര്‍ എവര്‍ "
അവളുടെ കരം ഗ്രഹിയ്ച്ചു വീടിനകത്തേയ്ക്ക് കയറുമ്പോള്‍ -
മമ്മ ബൈബിള്‍ വായിക്കുന്നത് കണ്ടു .
ദൈവത്തിനു നന്ദി പറയുകയാവും .
ഇപ്പോള്‍ മനസ്സില്‍ ‍ ഒന്നുമില്ല . ശൂന്യമായ അവിടം ഇനി
കിനാവുള്‍ ‍ കൊണ്ട് നിറയ്ക്കണം . രണ്ടു മക്കള്‍ ആദര്‍ശും , വില്ല്യവും .
വില്ലി എന്ന ഓമനപേരില്‍ .......!
39

അനു ഒരേ ഒരുമകള്‍ . അവള്‍ -
മനസ്സില്‍ നിന്നും എന്നേ മാഞ്ഞു പോയി .
മകനെക്കാള്‍ ഏറെ സ്നേഹിയ്ച്ചതും ഒടുവില്‍ മറക്കേണ്ടി വന്നതും മകളെയാണ് .
സരസ്വതി നീയെനിയ്ക്ക്‌ മാപ്പ് തരൂ . യോഹന്ന ആദര്‍ശിന്റെ അമ്മ ആയി മാറാന്‍ ഇനി -
അധിക നാളില്ല . ആന്റി എന്ന വിളി നിര്‍ത്തണം .
ധാരണകള്‍ ഇല്ലാത്ത ജീവിതം മാത്രമായിരിയ്ക്കും -
ചിലപ്പോള്‍ വിജയിക്കുക , അത് കൃത്യമായി ലക്ഷിയത്തില്‍ ‍ കൊണ്ടെത്യ്ക്കും
എന്നു ഇപ്പോള്‍ ‍ അറിയുന്നു .
നടന്നു മമ്മയുടെ മുറിയിലേയ്ക്ക് . ശബ്ദം താഴ്ത്തി -
" മമ്മാ സോറി , ഐ അം ബാക്ക് ഫോര്‍ , യോഹന്ന ആന്‍ഡ്‌ മൈ ബോയ്‌ ....."
ബൈബിളില്‍ നിന്നും തല ഉയര്‍ത്തി , ചിരിച്ച മുഖവുമായി മമ്മ ,
40

നേരം പോയതും വിശപ്പും അറിയാതെ -
യോഹന്നയുടെ മുറിയില്‍ കിടക്കയില്‍ വില്ലി യോടൊപ്പം ഇരുന്നു .
മമ്മ കയ്യില്‍ ഒരു സ്വര്‍ണ കുരിശു മാലയുമായി നടന്നടുത്തു .
അവള്‍ ക്കായി മമ്മ കരുതി വയ്ച്ചത് .
മമ്മയുടെ പിറകില്‍ യോഹന്ന .
തന്റെ കൈത്തണ്ടയില്‍ ‍ തിരുകി വയ്ച്ചു മമ്മ അവരുടെ മുറിയിലെയ്ക്ക്
നടന്നു .
" ലവ് യു ടൂ യോഹന്ന ''
എഴുന്നെയ്റ്റു , യോഹന്നയെ നെഞ്ചോടു ചേര്‍ത്ത് പറഞ്ഞു .
മൂന്നു വര്‍ഷത്തെ ധാരണകള്‍ തിരുത്താനും -
വരണ്ട മനസ്സിലും -
മണ്ണിലും പേമാരി തീര്‍ ക്കുവാനുമായി , അയാള്‍ ഇരുള്‍ കാത്തു നിന്നു .
നഷ്ട കാലത്തിന്റെ കണക്കു പുസ്തകം ഇനി ചാരമാകട്ടെ എന്ന് പുലമ്പി കൊണ്ട് .....!
............ശുഭം .............................................................................................................